newsroom@amcainnews.com

ഓക്ക്‌വില്ലിൽ തീയേറ്ററിനു നേരെ ആക്രമണം: ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചു

ഒന്റാറിയോയിലെ ഒരു സിനിമാ തിയേറ്റര്‍ കഴിഞ്ഞ ആഴ്ച രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ തീവെപ്പിനും വെടിവയ്പ്പിനും ഇരയായതിനെത്തുടര്‍ന്ന് നിരവധി ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനങ്ങള്‍ നിര്‍ത്തിവച്ചു. ദക്ഷിണേഷ്യന്‍ സിനിമകൾ പ്രദർശിപ്പിക്കുന്ന ഓക്ക്‌വില്ലിലെ ഫിലിം.സി.എ സിനിമാസിലാണ് ആക്രമണം ഉണ്ടായത്. തുടർച്ചയായ ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സിനിമകളായ കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1, ദേ കോള്‍ ഹിം ഒജി എന്നിവയുടെ പ്രദര്‍ശനങ്ങള്‍ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചു.

സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ 5:20 ഓടെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ചുവന്ന ഗ്യാസ് ക്യാനുകളുമായി എത്തിയ രണ്ട് പ്രതികള്‍ തീപിടിക്കുന്ന ദ്രാവകം ഉപയോഗിച്ച് തിയേറ്ററിന്റെ പ്രവേശന കവാടങ്ങളില്‍ തീ കത്തിച്ചുവെന്നാണ് ഹാല്‍ട്ടണ്‍ പോലീസ് സംഭവത്തെക്കുറിച്ച് പറയുന്നത്. ഫിലിം.സി.എ ഓണ്‍ലൈനില്‍ പങ്കിട്ട സുരക്ഷാ ക്യാമറ വീഡിയോയില്‍ പുലര്‍ച്ചെ 2 മണിയോടെ ഒരു ചാരനിറത്തിലുള്ള എസ്‌യുവി വരുന്നതായി കാണിച്ചു. ഹൂഡി ധരിച്ച ഒരാള്‍ തിയേറ്റര്‍ പ്രവേശന കവാടം തിരിച്ചുപിടിച്ച് വാഹനമോടിക്കുന്നത് കാണാം. അതേ എസ്‌യുവി വീണ്ടും രണ്ടുതവണ പാര്‍ക്കിംഗ് സ്ഥലത്തേക്ക് മടങ്ങി. പുലര്‍ച്ചെ 5.15 ഓടെ ഒരു വെളുത്ത എസ്‌യുവി കടന്നു. താമസിയാതെ, രണ്ട് വ്യക്തികള്‍ തിയേറ്ററിന്റെ വാതിലുകളില്‍ എത്തി ചുവന്ന ജെറിക്കനുകളില്‍ നിന്ന് കത്തുപിടിക്കുന്ന ദ്രാവകം ഒഴിക്കാന്‍ തുടങ്ങുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് അവര്‍ ഒരു തീപ്പെട്ടി കത്തിച്ച് നിലത്തേക്ക് എറിയുന്നതും കാണാം.

കറുത്ത പാന്റ്‌സും കറുത്ത ഹൂഡി കടും നിറമുള്ള ഹൈടോപ്പ് ഷൂസും ഗ്ലൗസും മെഡിക്കല്‍ മാസ്‌കും ധരിച്ച വെളുത്ത വംശജനാണ് ആദ്യത്തെ പ്രതിയെന്ന് പോലീസ് പറഞ്ഞു. രണ്ടാമത്തെയാള്‍ കറുത്ത പാന്റ്‌സും കറുത്ത ഹൂഡി വെള്ള സ്ലിപ്പ്ഓണ്‍ സാന്‍ഡലുകളും വെളുത്ത സോക്‌സും ഗ്ലൗസും മെഡിക്കല്‍ മാസ്‌കും ധരിച്ചിരുന്നു, അയാള്‍ ഒരു മൊബൈല്‍ ഫോണ്‍ കൈവശം വച്ചിരുന്നു.

ഈ സംഭവം നടന്ന് ഒരു ആഴ്ചയ്ക്ക് ശേഷം, ഒക്ടോബര്‍ 2 ന് പുലര്‍ച്ചെ 1:50 ന് ആണ് രണ്ടാമത്തെ ആക്രമണം. കെട്ടിടത്തിന്റെ പ്രവേശന കവാടങ്ങളിലൂടെ ഒരു അക്രമി നിരവധി തവണ വെടിയുതിര്‍ത്തു. കറുത്ത നിറമുള്ള, കട്ടിയുള്ള ശരീരവും കറുത്ത വസ്ത്രവും കറുത്ത മുഖംമൂടിയും ധരിച്ച കറുത്ത വംശജനായ പുരുഷനാണെന്ന് അക്രമിയെന്ന് പൊലീസ് പറഞ്ഞു.

രണ്ട് ആക്രമണങ്ങളും ബോധപൂര്‍വ്വം നടത്തിയതാണെന്നാണ് അന്വേഷകര്‍ വിശ്വസിക്കുന്നു. അക്രമസംഭവങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ജില്ലാ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുമായി ബന്ധപ്പെടണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.

You might also like
Central Government to reduce import duty: Advantage for India in the global market

ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ: ആഗോള വിപണിയിൽ ഭാരതത്തിന് മുൻതൂക്കം

ജൂലൈയിൽ ഗ്രേറ്റർ ടൊറൻ്റോയിൽ വീടുകളുടെ വിൽപ്പന ഇടിഞ്ഞു: റിയൽ എസ്റ്റേറ്റ് ബോർഡ്

ലിസ്റ്റീരിയ മലിനീകരണ സാധ്യത: കാനഡയിൽ കോട്ടികുക്ക് ചീസുകൾ തിരിച്ചുവിളിച്ചു

ബ്രിട്ടീഷ് കൊളംബിയ പിയർ ലേക്ക് കാട്ടുതീ: നൂറിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു

ആൽബർട്ടയിൽ ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ വ്യാപകം: ആശങ്കയെന്ന് വിദഗ്ധർ

Carney responds to Trump's 'nasty' comment: Explains he is defending workers' interests

വെനസ്വേലൻ സർക്കാരും പ്രതിപക്ഷ പ്രതിനിധികളും തമ്മിൽ ചർച്ചകൾ ആരംഭിച്ചു

Top Picks for You
Top Picks for You