ടൊറൻ്റോയിലെ യുഎസ് കോൺസുലേറ്റ് പരിസരത്ത് തിങ്കളാഴ്ച പുലർച്ചെ വീണ്ടും വെടിവെപ്പ് നടന്നു. സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടയുടെ ഷെല്ലുകൾ കണ്ടെടുത്തതായി ടൊറൻ്റോ പൊലീസ് സ്ഥിരീകരിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. വെടിവെപ്പിനെ തുടർന്ന് യൂണിവേഴ്സിറ്റി അവന്യൂവിന്‍റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വെടിവെപ്പിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഒരു വെളുത്ത സെഡാൻ കാർ അതിവേഗം രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ മൊഴി നൽകി. അന്വേഷണം പുരോഗമിക്കുന്നു.
കോൺസുലേറ്റിന് നേരെ മാർച്ചിലും സമാനമായ രീതിയിൽ വെടിവെപ്പ് നടന്നിരുന്നു. നിലവിൽ കോൺസുലേറ്റിന്‍റെ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.







