കുടുംബവഴക്കിനെ തുടർന്ന് മാതാപിതാക്കളെയും സഹോദരനേയും കാമുകിയേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഡെട്രോയിറ്റിന് സമീപം ലിവോണിയയിലെ കുടുംബവീട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വെടിവെപ്പിന് ശേഷം പ്രതി തന്നെയാണ് കൊലപാതകവിവരം പുറത്ത് അറിയിച്ചത്. പ്രതിയും മാതാപിതാക്കളും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാതാപിതാക്കളായ സ്റ്റെര്‍ലിംഗ് പിയേഴ്‌സ് (58), ഹോളി കിംബോള്‍ (53) എന്നിവരുടെ മൃതദേഹങ്ങള്‍ വീടിന്‍റെ പിൻവശത്തും സഹോദരന്‍ ടാനര്‍ പിയേഴ്‌സ് (22), കാമുകി നെവേ ഫിഞ്ച് (21) എന്നിവരെ കിടപ്പുമുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.






