newsroom@amcainnews.com

കട്ടൻചായയും പരിപ്പ് വടയും തണുത്തു; ഡിസി ബുക്സിനെതിരെ പ്രതികാരത്തിനില്ല, നിയമ നടപടികൾ അവസാനിപ്പിക്കുകയാണെന്ന് ഇപി ജയരാജൻ

കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിനെതിരായ തുടർ നിയമനടപടികൾ അവസാനിപ്പിക്കുകയാണെന്ന് ഇ.പി ജയരാജൻ. തെറ്റുപറ്റിയെന്ന് ഡിസി ബുക്സ് അംഗീകരിച്ചു. ഇനി പ്രതികാര നടപടികൾക്കില്ല. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ അവസാന ഘട്ടത്തിലേക്ക് എത്തിയെന്നും പ്രസിദ്ധീകരണത്തിനായി മാതൃഭൂമി ബുക്സുമായി വാക്കാൽ കരാർ നൽകി എന്നും ഇപി പറഞ്ഞു.

കഴിഞ്ഞ വയനാട്-ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു ഇപിയുടെ ആത്മകഥ എന്ന പേരിൽ ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിൻറെ ചില ഭാഗങ്ങൾ പ്രചരിച്ചത്. തന്റെ ആത്മകഥയല്ല ഇതെന്ന് ഇ പി തുടക്കത്തിലെ പ്രതികരിച്ചിരുന്നു. ഇ പിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന് കണ്ടെത്തിയത്.

പിണറായി വിജയനെ പുകഴ്ത്തിയുള്ള ഡോക്യുമെൻററിയെ അദ്ദേഹം ന്യായീകരിച്ചു.ഇത് സാധാരണമാണ്.ഗാന്ധിജിയെ കുറിച്ച് ഡോക്യുമെൻററിയുണ്ട്. ഞാൻ എന്നെ കുറിച്ച് പുസ്തകം എഴുതുന്നുണ്ട്. പിണറായിയുടെ ഡോക്യുമെൻ്ററി ചെയ്യുന്നതിൽ തെറ്റില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

You might also like

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

Top Picks for You
Top Picks for You