വാഷിംഗ്ടൺ : ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഏപ്രിൽ രണ്ടിന് താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അതേസമയം എല്ലാ വാഹന ഇറക്കുമതിക്കും താരിഫ് ബാധകമാണോ എന്ന് വ്യക്തമല്ല.
എന്നാൽ, വിദേശ കയറ്റുമതിക്കാരല്ല – അമേരിക്കൻ ഇറക്കുമതിക്ക് താരിഫ് നൽകുന്നത് പലപ്പോഴും അമേരിക്കക്കാരാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയിൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ 50 ശതമാനവും രാജ്യത്തിനകത്താണ് നിർമ്മിക്കുന്നത്. ഇറക്കുമതിയിൽ പകുതിയോളം മെക്‌സിക്കോയിൽ നിന്നും കാനഡയിൽ നിന്നും ബാക്കി പകുതി മറ്റ് പ്രമുഖ ഓട്ടോ-ഉത്പാദന രാജ്യങ്ങളിൽ നിന്നുമാണ്. ഈ രണ്ടാമത്തെ ഗ്രൂപ്പിൽ ജപ്പാൻ, ദക്ഷിണ കൊറിയ, ജർമ്മനി, ബ്രിട്ടൻ, ഇറ്റലി, സ്വീഡൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു.