newsroom@amcainnews.com

അനധികൃത കുടിയേറ്റത്തിനിടെ ഗര്‍ഭിണി മരിച്ച സംഭവം: പ്രതിയെ യുഎസിന് കൈമാറി

കെബെക്ക്-യുഎസ് അതിർത്തിയിലൂടെ അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ഗര്‍ഭിണി മരിച്ച സംഭവത്തിൽ പ്രതിയെ യുഎസിന് കൈമാറി. മെക്സിക്കൻ യുവതി അന കാരെന്‍ വാസ്‌ക്വസ്-ഫ്‌ലോറസിനെയാണ് 2023-ല്‍ ന്യൂയോര്‍ക്കിലെ തണുത്തുറഞ്ഞ ഗ്രേറ്റ് ചാസി നദിയില്‍ മരിച്ച നിലയിൽ കണ്ടത്തിയത്. കേസിൽ കൊളംബിയ സ്വദേശി ജാദര്‍ അഗസ്റ്റോ ഉറിബെ-തോബാര്‍ (36) നെയാണ് കെബെക്ക് സർക്കാർ അമേരിക്കയ്ക്ക് കൈമാറിയത്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാര്യയുടെ തിരോധാനത്തെക്കുറിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. മൂന്ന് മണിക്കൂര്‍ കൊണ്ട് കാല്‍നടയായി അമേരിക്കന്‍ അതിര്‍ത്തി കടത്തുന്നതിന് 2,500 യുഎസ് ഡോളര്‍ ആവശ്യപ്പെട്ട പ്രതി ജാദര്‍ അഗസ്റ്റോ ഉറിബെ-തോബാര്‍ തണുത്തുറഞ്ഞ നദി കടക്കാൻ യുവതിയെ നിർബന്ധിക്കുകയായിരുന്നു.

You might also like

മിഡിൽ ഈസ്റ്റിൽ നയതന്ത്ര ചർച്ചകൾക്ക് തുടക്കം; ലബനനുമായി സംസാരിക്കാൻ നെതന്യാഹു; അമേരിക്കയും ഇറാനും പാകിസ്ഥാനിൽ കൂടിക്കാഴ്ച നടത്തും

വിദേശ ബിരുദധാരികൾക്ക് കാനഡയിൽ സുവർണ്ണാവസരം; 32,000 പേർക്ക് പുതിയ ഇളവുകൾ

മിസിസാഗയിൽ കനേഡിയൻ പതാക മാത്രം; വിദേശ രാജ്യങ്ങളുടെ പതാകകൾക്ക് വിലക്ക്

ആഗോള വിമാന ഇന്ധന പ്രതിസന്ധി കാനഡയെയും ബാധിക്കുന്നു; വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യത

കനേഡിയൻ പൗരത്വം തെളിയിക്കാൻ അമേരിക്കക്കാർ ഉപയോഗിക്കുന്ന 7 പ്രധാന രേഖകൾ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്

ചൈനീസ് ആകാശത്ത് 40 ദിവസത്തെ അപ്രതീക്ഷിത വിലക്ക്; ആശങ്കയുമായി ലോകരാജ്യങ്ങൾ

Top Picks for You
Top Picks for You