newsroom@amcainnews.com

അനധികൃത കുടിയേറ്റത്തിനിടെ ഗര്‍ഭിണി മരിച്ച സംഭവം: പ്രതിയെ യുഎസിന് കൈമാറി

കെബെക്ക്-യുഎസ് അതിർത്തിയിലൂടെ അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ഗര്‍ഭിണി മരിച്ച സംഭവത്തിൽ പ്രതിയെ യുഎസിന് കൈമാറി. മെക്സിക്കൻ യുവതി അന കാരെന്‍ വാസ്‌ക്വസ്-ഫ്‌ലോറസിനെയാണ് 2023-ല്‍ ന്യൂയോര്‍ക്കിലെ തണുത്തുറഞ്ഞ ഗ്രേറ്റ് ചാസി നദിയില്‍ മരിച്ച നിലയിൽ കണ്ടത്തിയത്. കേസിൽ കൊളംബിയ സ്വദേശി ജാദര്‍ അഗസ്റ്റോ ഉറിബെ-തോബാര്‍ (36) നെയാണ് കെബെക്ക് സർക്കാർ അമേരിക്കയ്ക്ക് കൈമാറിയത്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാര്യയുടെ തിരോധാനത്തെക്കുറിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. മൂന്ന് മണിക്കൂര്‍ കൊണ്ട് കാല്‍നടയായി അമേരിക്കന്‍ അതിര്‍ത്തി കടത്തുന്നതിന് 2,500 യുഎസ് ഡോളര്‍ ആവശ്യപ്പെട്ട പ്രതി ജാദര്‍ അഗസ്റ്റോ ഉറിബെ-തോബാര്‍ തണുത്തുറഞ്ഞ നദി കടക്കാൻ യുവതിയെ നിർബന്ധിക്കുകയായിരുന്നു.

You might also like

വിശ്രമജീവിതം സമാധാനപരമാക്കാം: മുതിർന്ന പൗരന്മാർ നിക്ഷേപത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

കാനഡയിലെ എഡ്മന്റണിൽ ‘ഓഫാബി’ (Ophabie) പുതിയ ഔട്ട്‌ലെറ്റ് ആരംഭിച്ചു; ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ!

ശംഖുമുഖം ബീച്ചിന് പുനർജന്മം: വിനോദസഞ്ചാരികളെ വരവേൽക്കാൻ പുതുരൂപത്തിൽ ഒരുങ്ങുന്നു

ഡെസ്മണ്ട് മോറിസ്: വിസ്മയക്കാഴ്ചകളുടെ മനുഷ്യനിരീക്ഷകൻ

ഖത്തറിലെ പ്രകൃതിവാതക പ്ലാൻ്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്

Top Picks for You
Top Picks for You