newsroom@amcainnews.com

ഗാസയിലെ ബന്ദി കൈമാറ്റം: 3 ഇസ്രയേലുകാരെ ഹമാസും 183 പലസ്തീൻകാരെ ഇസ്രയേലും വിട്ടയച്ചു

കയ്റോ: ഗാസയിലെ ബന്ദി കൈമാറ്റത്തിൽ ഇന്നലെ 3 ഇസ്രയേലുകാരെ ഹമാസും പകരമായി 183 പലസ്തീൻകാരെ ഇസ്രയേലും വിട്ടയച്ചു. ഹമാസ് വിട്ടയച്ചവരിൽ ഒരു ഇസ്രയേൽ – അമേരിക്കൻ പൗരനുമുണ്ട്. വിട്ടയച്ച പലസ്തീൻകാരെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടം എത്തിയിരുന്നു. ഇസ്രയേലുകാരെ കൈമാറിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ജനക്കൂട്ടം ഉണ്ടാകാതിരിക്കാൻ ഹമാസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ജനക്കൂട്ടത്തിന്റെ ബഹളത്തിലൂടെ ബന്ദികളെ കൈമാറുന്നതിൽ അനിഷ്ടം പ്രകടിപ്പിച്ച് പലസ്തീൻകാരെ കൈമാറുന്നത് കഴിഞ്ഞ ദിവസം ഇസ്രയേൽ വൈകിപ്പിച്ചിരുന്നു. പലസ്തീനിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ ഗുരുതരം രോഗം ബാധിച്ചവരുടെ ആദ്യ സംഘം ഇന്നലെ റഫ അതിർത്തി വഴി ഈജിപ്തിലേക്കു പോയി. ലോകാരോഗ്യ സംഘടനയാണ് യാത്ര ഒരുക്കിയത്.

You might also like

ലക്നൗവിലെ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം: നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

മോൺട്രിയലിൽ വെടിവെപ്പ്: പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ഹൈവേകളിലെ വേഗപരിധി വർധിപ്പിച്ച് ഒൻ്റാരിയോ സർക്കാർ

അമിതവണ്ണമുള്ളവർക്ക് ആശ്വാസം: പുതിയ മരുന്നിന് അംഗീകാരം

ഫോമാ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍; പ്രാദേശിക കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

യുഎസ്-ഇറാൻ യുദ്ധം: യുഎസ് വ്യോമാക്രമണത്തിന് പിന്നാലെ ബഹ്‌റൈന് നേരെ ഇറാന്റെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ ടാങ്കറിന് നേരെയും ആക്രമണം

Top Picks for You
Top Picks for You