newsroom@amcainnews.com

വിമാനപകടം: മുൻ പ്രസിഡൻ്റുമാരെ വിമര്‍ശിച്ച് ട്രംപ്

വാഷിംഗ്ടൺ ഡി സി : ഡോണൾഡ് റീഗന്‍ വിമാനത്താവളത്തിനടുതുണ്ടായ വിമാനാപകടത്തിൽ മുൻ പ്രസിഡൻ്റുമാരായ ബറാക് ഒബാമ, ജോ ബൈഡന്‍ എന്നിവരെ വിമര്‍ശിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും സൈന്യത്തില്‍ ഉള്‍പ്പെടെ വംശീയ വൈവിധ്യത്തിനായി വാദിക്കുന്ന ഡി.ഇ.ഐ നയമാണ് അപകടത്തിന് കാരണമെന്നും ട്രംപ് ആരോപിച്ചു.

ബുധനാഴ്ച രാത്രി ഒമ്പതരയോടെ വാഷിംഗ്ടൺ റീഗൻ നാഷണൽ എയർപോർട്ടിന് സമീപം 60 യാത്രക്കാരും 4 ജോലിക്കാരുമുള്ള വിമാനവും 3 പേരുള്ള യുഎസ് ആർമി ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന്, വിമാനവും ഹെലികോപ്റ്ററും സമീപത്തെ പൊട്ടോമാക് നദിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 64 പേരുടെയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരുടേയുമടക്കം 67 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു. 27 മൃതദേഹങ്ങള്‍ വിമാനത്തിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്സ് പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെടുത്തു.

You might also like

കാളയിറച്ചിയോ പോത്തിറച്ചിയോ, എതാണ് ​ഗുണത്തിൽ മുൻപിൽ? എങ്ങനെ രണ്ടും തിരിച്ചറിയാം?

കുടിയേറ്റ പ്രക്ഷോഭം: ലൊസാഞ്ചലസില്‍ മറീനുകള്‍ സജ്ജം

അഹമ്മദാബാദ് വിമാന ദുരന്തം: അപകടകാരണം ശാസ്ത്രീയമായി തെളിയിക്കപ്പെടണമെന്ന് അമേരിക്ക

ഖേദപ്രകടനത്തിനു മുന്‍പ് ട്രംപിനെ മസ്‌ക് വിളിച്ചതായി വൈറ്റ് ഹൗസ്

പവിത്രൻ അത്ര ‘പവിത്രൻ’ അല്ല; സ്ഥിരം തലവേദന, സർവീസിൽ തുടരാൻ പ്രാപ്തനല്ല; സർക്കാരിന് ശുപാർശ നൽകി കലക്ടർ

യാത്രാവിലക്കുമായി ഡോണള്‍ഡ് ട്രംപ്: 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

Top Picks for You
Top Picks for You