സാമ്പത്തികമാന്ദ്യ ഭീതിക്കിടെ കനേഡിയൻ കറൻസിയായ ലൂണി 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വീണതായി റിപ്പോർട്ട്. ഡോളറിൻ്റെ കുതിപ്പിനെ നേരിടാനാകാതെ കനേഡിയൻ ഡോളറിൻ്റെ മൂല്യം നിലവിൽ 70 യു.എസ് സെൻ്റ് എന്ന നിരക്കിലേക്ക് താഴ്ന്നു. മെയ് മാസത്തിൻ്റെ തുടക്കത്തിൽ 74 യു.എസ് സെൻ്റിൽ വ്യാപാരം നടന്നിരുന്ന സ്ഥാനത്തു നിന്നാണ് ഈ ഇടിവ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പലിശനിരക്കിലെ വലിയ വ്യത്യാസം കാനഡയിൽ നിന്നുള്ള നിക്ഷേപം വൻതോതിൽ അമേരിക്കയിലേക്ക് ഒഴുകാൻ കാരണമാകുകയും ഇത് ലൂണിയുടെ മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തതായിസാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം അവസാനത്തോടെ യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറയ്ക്കാനും ബാങ്ക് ഓഫ് കാനഡ നിരക്ക് വർധിക്കാനും സാധ്യതയുണ്ട്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പലിശ വ്യത്യാസം കുറയുന്നതോടെ വർഷാവസാനത്തോടെ കനേഡിയൻ ഡോളറിൻ്റെ മൂല്യം 75 യു.എസ് സെൻ്റ് വരെയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.






