കാനഡയിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തിൽ ഘാനയുടെ മിഡ്‌ഫീൽഡർ തോമസ് പാർട്ടിയ്ക്ക് പങ്കെടുക്കാൻ സാധിക്കില്ല. താരത്തിനെതിരെ ഏഴ് ബലാത്സംഗക്കേസുകളും ഒരു ലൈംഗികാതിക്രമക്കേസും യു.കെയിൽ നിലനിൽക്കുന്നതിനാൽ കാനഡ താരത്തിന് വിസ നിഷേധിച്ചു. 2021-2022 കാലയളവിൽ ആഴ്സണൽ താരമായിരിക്കെയാണ് തോമസ് പാർട്ടിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉയർന്നത്.
ജൂൺ 17-ന് നടക്കുന്ന പനാമയ്ക്കെതിരായ നിർണായക മത്സരത്തിനായി ടീമിനൊപ്പം കാനഡയിലേക്ക് പോകാനിരുന്ന തോമസ് പാർട്ടിയുടെ വിസ അപേക്ഷ കാനഡ സർക്കാർ തള്ളി. ഓരോ രാജ്യത്തിന്‍റെയും കുടിയേറ്റ നിയമങ്ങൾക്കനുസരിച്ചാണ് വിസ അനുവദിക്കുന്നതെന്നും, ഇതിൽ ഫിഫയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.






