newsroom@amcainnews.com

കാനഡയ്ക്ക് ഭീഷണിയായി ബിഷ്‌ണോയി സംഘം: ആക്രമണത്തിന് ഒരുങ്ങി ആയിരം ഷൂട്ടർമാർ

ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്‌ണോയി സംഘം കാനഡയ്ക്ക് ഭീഷിണിയാകുന്നു. കാനഡയിൽ വ്യാപകമാകുന്ന ഭീഷണിപ്പെടുത്തി പണം തട്ടൽ മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബിഷ്‌ണോയി സംഘത്തിന് കീഴിൽ ആയിരത്തോളം ഷൂട്ടർമാർ സജ്ജരാണെന്ന് വെളിപ്പെടുത്തിയ കത്ത് പുറത്തുവന്നു. 2025 ഓഗസ്റ്റിൽ അബോട്ട്സ്‌ഫോർഡ് പൊലീസിനാണ് സംഘം കത്തയച്ചത്. ഒരു ഗുണ്ടാസംഘാംഗത്തിൻ്റെ നാടുകടത്തലുമായി ബന്ധപ്പെട്ട ഹിയറിംഗിനിടെയാണ് കനേഡിയൻ പൊലീസ് ഓഫീസർ ഈ വിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

ലോറൻസ് ബിഷ്‌ണോയി സംഘം കാനഡയിൽ പ്രാദേശികമായി യുവാക്കളെ റിക്രൂട്ട് ചെയ്താണ് വിവിധ പ്രവിശ്യകളിൽ അക്രമങ്ങൾ അഴിച്ചുവിടുന്നത്. കാനഡയിലെ ബിസിനസുകാർ തങ്ങൾക്ക് കൃത്യമായി ‘നികുതി’ നൽകണമെന്നും, അല്ലാത്തപക്ഷം വെടിയുതിർക്കുമെന്നുമാണ് കത്തിലെ ഭീഷണി. ‘ഓപ്പറേഷൻ കമ്മ്യൂണിറ്റി ഷീൽഡ്’ പദ്ധതിയുടെ ഭാഗമായി ഈ കത്തിൻ്റെ വിശദാംശങ്ങൾ മറ്റ് സുരക്ഷാ ഏജൻസികൾക്ക് കൈമാറിയതായി അബോട്ട്സ്‌ഫോർഡ് പൊലീസ് സ്ഥിരീകരിച്ചു. പ്രധാനമായും ദക്ഷിണേഷ്യൻ വംശജരായ ബിസിനസുകാരെ വാട്‌സ്ആപ്പ് വഴിയാണ് ഇവർ ഭീഷണിപ്പെടുത്തുന്നത്. പണം നൽകാൻ വിസമ്മതിക്കുന്നവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വെടിയുതിർക്കും. ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവരുടെ പേരുകളിലാണ് ഭീഷണി.

അക്രമികളിൽ ഭൂരിഭാഗവും കനേഡിയൻ പൗരന്മാരല്ലാത്തതിനാൽ ഇവരെ നാടുകടത്തുക എന്നതാണ് പൊലീസ് ഇപ്പോൾ സ്വീകരിക്കുന്ന പ്രധാന മാർഗ്ഗം. മേയ് 7 വരെയുള്ള കണക്കനുസരിച്ച് ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് 446 അന്വേഷണങ്ങൾ ആരംഭിക്കുകയും, 118 പേർക്ക് നാടുകടത്തൽ ഉത്തരവ് നൽകുകയും, 55 പ്രതികളെ ഇതിനകം നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

You might also like

മൈക്രോസോഫ്റ്റ് ടൗൺഹാൾ മീറ്റിംഗിൽ ജീവനക്കാരെ ചിരിപ്പിച്ച സിഇഒ സത്യ നാദെല്ലയുടെ കോപൈലറ്റ് ‘കൺഫ്യൂഷൻ പരിഹാരം’ ബിൽഡ് ഡെവലപ്പർ കോൺഫറൻസിൽ എത്തിയേക്കാം

ഇന്ധന വില വീണ്ടും കൂട്ടി; വർധന പെട്രോളിന് 2.61 രൂപ, ഡീസലിന് 2.71 രൂപ

20 ഗ്രാമിന് 25 ലക്ഷം രൂപയ്ക്ക് വിറ്റഴിക്കപ്പെട്ട ചൈനീസ് ചായ

ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുമ്പോൾ പേശികളുടെ ആരോഗ്യം സംരക്ഷിക്കാൻ ഏതെല്ലാം സ്ട്രെങ്ത് ട്രെയിനിംഗ് (Strength training) രീതികളാണ് സഹായിക്കുക?

ഒക്ടോബറിൽ ജനഹിതപരിശോധന, ഭാവിയിൽ മറ്റൊരു വോട്ടെടുപ്പില്ലെന്ന്‌ ഡാനിയൽ സ്മിത്ത്

ടെക്സസിൽ വെടിവെപ്പ്: നിരവധിപേർക്ക് പരുക്ക്, അക്രമി കസ്റ്റഡിയിൽ

Top Picks for You
Top Picks for You