newsroom@amcainnews.com

തിരൂരങ്ങാടി തേനീച്ചയുടെ കുത്തേറ്റ് സ്‌കൂൾ വിദ്യാർഥികളടക്കം മുപ്പതോളം പേർക്ക് പരിക്ക്

മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരിൽ തേനീച്ചയുടെ കുത്തേറ്റ് സ്‌കൂൾ വിദ്യാർഥികളടക്കം മുപ്പതോളം പേർക്ക് പരിക്ക്. മൂന്നിയൂർ കലംകൊള്ളിയാലിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് കുത്തിയത്. ഇന്നലെ വൈകിട്ട് മുന്നേകാലോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മുട്ടുചിറ സ്വദേശി അച്യുതനെ (76) കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൂന്നിയൂർ ജിയുപി സ്‌കൂളിലെ വിദ്യാർഥികൾക്കടക്കമാണ് കുത്തേറ്റത്. പലരും ഓടി രക്ഷപ്പെടുകയായിരുന്നു.

മുട്ടിച്ചിറ സ്വദേശി അശ്വിൻ (24), കുഞ്ഞായിൻ (76), അൻസാർ (49), ഫാലിഹ (19), മുബഷിറ (24), കളിയാട്ടമുക്ക് നിഷാൽ (12), എം.എച്ച് നഗർ മുഹമ്മദ് റിൻഷിദ് (11), കളിയാട്ടമുക്ക് ഫൈസൽ (11), മുഹമ്മദ് റിഹാദ് (12), മുഹമ്മദ് റിഷ (13), ആദർശ് (12), നന്ദ കിഷോർ (11), ഷമീം (16), മുഹമ്മദ് നിദാൽ (12), മുഹമ്മദ് ഷിഫിൻ (12), ഷഫ്‌ന (12), ശാമിൽ (12), മുഹമ്മദ് ശാലഹ് (14), മുഹമ്മദ് റാസി (13), ഷിഫിൻ (12), റസൽ (11) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിൽ പ്രാഥമിക ശുശ്രൂഷ നൽകി. പക്ഷികൾ ഉപദ്രവിച്ചതാവാം തേനീച്ച ഇളകാൻ കാരണമെന്നാണ് സൂചന.

ദിവസങ്ങൾക്കു മുൻപ് മാറഞ്ചേരിയിൽ കടന്നൽക്കൂട്ടത്തിൻറെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മാറഞ്ചേരി വടമുക്കിലാണ് കടന്നൽ കൂട്ടം ഇളകിയത്. വടമുക്ക് സ്വദേശികളായ നടുക്കാട്ടിൽ ശോഭന, അമ്പാരത്ത് സക്കരിയ്യ എന്നിവരെയാണ് സാരമായി പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

You might also like

കോഴിക്കോട്ട് നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലുള്ള യുവാവിന്റെ നില അതീവ ഗുരുതരം; പ്രതിരോധ നടപടികൾ ഊർജിതം

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ മികച്ച ദേവാലയത്തിനുള്ള അവാര്‍ഡ് ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിക്ക്

ആൽബർട്ട വിഘടനവാദ നീക്കത്തെ പിന്തുണച്ച് വിദേശ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവം: റിപ്പോർട്ട്

കേരളത്തിൽ കനത്ത മഴ: അഞ്ച് മരണം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി: കരിയർ എംപ്ലോയ്മെൻ്റ് പാത്ത്‌വേ റദ്ദാക്കി മാനിറ്റോബ

അമേരിക്കയില്‍ പീത്‌സ  ഡെലിവറിക്കെത്തിയ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു; വ്യാജ ഓര്‍ഡര്‍ നല്‍കിയുള്ള കെണിയെന്ന് കുടുംബം

Top Picks for You
Top Picks for You