newsroom@amcainnews.com

നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

നടനും സംവിധായകനും നാടക നടനുമായിരുന്ന ഇഎ രാജേന്ദ്രന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. സംസ്‌കാരം നാളെ ജന്മസ്ഥലമായ തൃശൂര്‍ തൃത്തല്ലൂരില്‍ നടക്കും. മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് ഉടന്‍ എത്തിക്കും

കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടന്‍, നരസിംഹം, മീശമാധവന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു. ക്യാരക്ടര്‍ റോളും വില്ലന്‍ റോളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ തൃത്തല്ലൂരില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനിച്ചു. തൃത്തല്ലൂര്‍ യുപി സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ നാടകരംഗത്ത് സജീവമായിരുന്നു. കലാലയപഠനത്തിനു ശേഷം ഡല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന രാജേന്ദ്രന്‍, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ കോഴ്സും പഠിച്ചിട്ടുണ്ട്. പൂനെയിലെ പഠനശേഷം നാട്ടിലെത്തിയപ്പോഴാണ് ഒ. മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രന്‍ പരിചയപ്പെടുന്നതും, ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിയായിരുന്നു. വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രന്‍ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം നാടകസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

You might also like

മങ്ങിയ ഉത്തരക്കടലാസുകൾ, തകരാറിലായ പേയ്‌മെന്റ് പോർട്ടൽ: സി.ബി.എസ്.ഇ.യുടെ (CBSE) പന്ത്രണ്ടാം ക്ലാസ് ഡിജിറ്റൽ മൂല്യനിർണ്ണയം കടുത്ത വിമർശനം നേരിടുന്നത് എന്തുകൊണ്ട്?

നിയന്ത്രണം തിരിച്ചടിയായി; ഒൻ്റാരിയോ കോളജുകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്

ട്രംപിന്റെ 1.776 ബില്യൺ ഡോളറിന്റെ ‘വെപ്പണൈസേഷൻ’ ഫണ്ട് വൻ പ്രതിഷേധത്തിന് കാരണമാകുന്നു; എന്നാൽ കോടതിയിൽ ചോദ്യം ചെയ്യുക എളുപ്പമാകില്ല

യൂറോപ്പല്ല; പച്ചപ്പും കോടമഞ്ഞും ആകാശവും ഒന്നാകുന്ന ഈ ഇടം കേരളത്തിലാണ്

ഗാസ സഹായക്കപ്പലിലെ കനേഡിയൻ പൗരന്മാർക്ക് മർദ്ദനം: ഇസ്രായേലിനെതിരെ മന്ത്രി അനിത ആനന്ദ്

പ്രതികളുടെ ജയിൽ മാറ്റം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ ശരത്‌ലാലിന്റെ കുടുംബം; സെൻട്രൽ ജയിലിൽ പ്രതികൾക്ക് സുഖവാസമെന്ന് ആരോപണം

Top Picks for You
Top Picks for You