newsroom@amcainnews.com

ടംബ്ലർ റിഡ്ജ് വെടിവെപ്പ്: വ്യാജ ഭീഷണികൾ പ്രചരിക്കുന്നതായി ആർസിഎംപി

ബ്രിട്ടീഷ് കൊളമ്പിയയിലെ റിഡ്ജ് വെടിവെപ്പിന് പിന്നാലെ പ്രചരിച്ച ഭീഷണികൾ വ്യാജമെന്ന് വ്യക്തമാക്കി ആർസിഎംപി. ഓൺലൈൻ വഴിയും അല്ലാതെയും ഉയർന്നുവന്ന ഭീഷണികളെ ഗൗരവത്തോടെയാണ് കണ്ടതെന്നും എന്നാൽ വിശദമായ അന്വേഷണത്തിൽ ഇവയ്ക്ക് ആധാരമായ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വക്താവ് സ്റ്റാഫ് സർജന്റ് ക്രിസ് ക്ലാർക്ക് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് പ്രത്യേക പദ്ധതികൾ പൊലീസ് നടപ്പിലാക്കിയിരുന്നു.

ഭീഷണികളെത്തുടർന്ന് വെടിവെപ്പിൽ കൊല്ലപ്പെട്ട 12 വയസ്സുകാരി കൈലി സ്മിത്തിന്റെ സംസ്കാര ചടങ്ങുകൾ റദ്ദാക്കേണ്ടി വന്നിരുന്നു. സ്വകാര്യമായി നടത്താനിരുന്ന ചടങ്ങാണ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവെച്ചതെന്നും ഇതിൽ അതിയായ ദുഃഖമുണ്ടെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. ഫെബ്രുവരി 10-ന് നടന്ന വെടിവെപ്പിൽ സ്വന്തം കുടുംബാംഗങ്ങളെയും സ്കൂൾ വിദ്യാർത്ഥികളെയും അധ്യാപികയെയും കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം ജീവനൊടുക്കുകയായിരുന്നു.

You might also like

ട്രംപിന് നേരേ വീണ്ടും വധശ്രമം; അക്രമിയെ വെടിവെച്ചു വീഴ്ത്തി സുരക്ഷാ സേന

യാത്രക്കാർ വലയും; യുഎസ് ഗവൺമെന്റ് ഷട്ട്ഡൗണിനെ തുടർന്ന് നെക്സസ് സെന്ററുകൾ അടച്ചു

കാനഡയിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ വ്യാപകം; കുറ്റക്കാരായ പ്രവാസികളെ നാടുകടത്താൻ നടപടി തുടങ്ങി

എല്‍ മെന്‍ചോയുടെ കൊലപാതകം: മെക്‌സിക്കോയില്‍ കലാപം; ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി എംബസി

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 279 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ആൽബർട്ടയിലെ പൊതുവിദ്യാഭ്യാസ മേഖല പരാജയം: സർവേ

Top Picks for You
Top Picks for You