newsroom@amcainnews.com

വെനസ്വേലയിൽ യുഎസ് ആക്രമണം: കാനഡയിലെ എണ്ണ കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തി

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെ കാനഡയിലെ പ്രമുഖ എണ്ണ കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവ് രേഖപ്പെടുത്തി. ടൊറൻ്റോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കനേഡിയൻ നാച്ചുറൽ റിസോഴ്‌സസ് ലിമിറ്റഡിന്റെ ഓഹരികൾ എട്ട് ശതമാനത്തോളം ഇടിഞ്ഞ് 43.33 ഡോളറിലെത്തി. ഇതിനുപുറമെ സെനോവസ് എനർജി, സൺകോർ എനർജി തുടങ്ങിയ വമ്പൻ കമ്പനികളുടെ ഓഹരി മൂല്യത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.

ലോകത്തിലെ തന്നെ വലിയ എണ്ണ ശേഖരമുള്ള രാജ്യമാണെങ്കിലും അന്താരാഷ്ട്ര ഉപരോധങ്ങളും വർഷങ്ങളായുള്ള അനാസ്ഥയും വെനസ്വേലയുടെ എണ്ണ ഉൽപാദനത്തെ സാരമായി ബാധിച്ചിരുന്നു. വെനസ്വേലയുടെ എണ്ണ വ്യവസായം പുനർനിർമ്മിക്കാൻ സഹായിക്കുന്നതിനായി യുഎസ് എണ്ണ കമ്പനികൾക്കായി ഒരു പദ്ധതി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ചിരുന്നു.

You might also like

പ്രതീക്ഷകൾക്ക് ജീവൻവച്ച് ചബഹാർ; ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ വീണ്ടും സജീവമാകുന്നു

ന്യൂയോർക്ക് കേരളാ സമാജം ഫാമിലി പിക്നിക് ജൂൺ 20 ശനിയാഴ്ച

ജാമ്യ, ശിക്ഷാ പരിഷ്കരണം വരുത്തി കാനഡ: ബിൽ സി-14 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ

യുഎസ് എംബസിക്ക് നേരെയുണ്ടായ വെടിവെപ്പ്: ‘ക്വട്ടേഷൻ സംഘങ്ങളുമായി’ ബന്ധമുണ്ടെന്ന് ടൊറന്റോ പോലീസ്

വേനൽക്കാലമെത്തി, നദികളിലിറങ്ങുന്നവർ ജാഗ്രത പാലിക്കണം: കാൽഗറി പൊലീസ്

രാജ്യത്ത് ഗാർഹിക കടം വർധിക്കുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്

Top Picks for You
Top Picks for You