newsroom@amcainnews.com

കാനഡയിൽ വൈദ്യസഹായത്തോടെയുള്ള മരണം: നിയമ പരിഷ്കരണത്തിന് സമ്മർദ്ദം

കാനഡയിൽ മാരകമായ രോഗങ്ങൾ ബാധിച്ചവർക്ക് സ്വബോധം നഷ്ടപ്പെടുന്നതിന് മുമ്പ്‌ തന്നെ വൈദ്യസഹായത്തോടെയുള്ള മരണം (MAID) മുൻകൂട്ടി ആവശ്യപ്പെടാനുള്ള നിയമം നടപ്പിലാക്കണമെന്ന് ആവശ്യമുയരുന്നു. പാർലമെന്ററി കമ്മിറ്റി ഇതിനായി ശുപാർശ നൽകി രണ്ട് വർഷം പിന്നിട്ടിട്ടും ഫെഡറൽ സർക്കാർ നിയമഭേദഗതി വരുത്താത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്‌. നിലവിലെ കാനഡയിലെ നിയമപ്രകാരം, ഒരാൾക്ക് വൈദ്യസഹായത്തോടെ മരണം ലഭിക്കണമെങ്കിൽ ആ വ്യക്തിക്ക് അത് സ്വീകരിക്കുന്ന സമയത്ത് കൃത്യമായ ബോധവും സമ്മതം നൽകാനുള്ള കഴിവും ഉണ്ടായിരിക്കണം. എന്നാൽ അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ ബാധിച്ചവർക്ക് പിൽക്കാലത്ത് ബോധാവസ്ഥ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ, അവർക്ക് ബോധമുള്ളപ്പോൾ തന്നെ ഭാവിയിൽ മരണം സ്വീകരിക്കാനുള്ള കരാറിൽ ഒപ്പിടാൻ അനുവാദം നൽകുന്നതാണ് ‘അഡ്വാൻസ് റിക്വസ്റ്റ്’. 46-ാം വയസ്സിൽ അൽഷിമേഴ്സ് സ്ഥിരീകരിച്ച സാന്ദ്ര ഡെമോണ്ടിഗ്നി എന്ന യുവതിയുടെ അനുഭവമാണ് ഈ ചർച്ചകൾക്ക് വീണ്ടും ജീവൻ നൽകിയത്. തന്റെ പിതാവ് അനുഭവിച്ച ദുരിതങ്ങൾ തനിക്ക് ഉണ്ടാകരുത് എന്ന ആഗ്രഹത്തോടെ അവർ മുൻകൂർ അനുമതിക്കായി നിയമപോരാട്ടം നടത്തുകയാണ്.

കാനഡയിലെ മറ്റ് പ്രവിശ്യകളിൽ ഇത് നിയമവിരുദ്ധമാണെങ്കിലും, കെബെക്ക്‌ പ്രവിശ്യ സ്വന്തം നിലയിൽ ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഇതിനോടകം 1,700-ലധികം ആളുകൾ മുൻകൂർ അപേക്ഷ നൽകിക്കഴിഞ്ഞു. വിഷയം സങ്കീർണ്ണമാണെന്നും കൂടുതൽ കൂടിയാലോചനകൾ ആവശ്യമാണെന്നുമാണ് ഫെഡറൽ സർക്കാരിന്റെ നിലപാട്. എന്നാൽ ‘ഡൈയിംഗ് വിത്ത് ഡിഗ്നിറ്റി കാനഡ’പോലുള്ള സംഘടനകൾ ഇതിനെതിരെ രംഗത്തുണ്ട്. ക്രിസ്ത്യൻ സംഘടനകൾ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങൾ ഈ നിയമത്തെ എതിർക്കുന്നു. രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്നും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് ഇവരുടെ വാദം.

You might also like

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

സുരക്ഷാ ഭീഷണിയായി സീറ്റുകളുടെ നിർമ്മാണത്തിലെ പിഴവ്; കാനഡയിൽ 40,000 ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

Top Picks for You
Top Picks for You