newsroom@amcainnews.com

പ്രസംഗം തെറ്റിദ്ധരിപ്പിക്കും വിധം എഡിറ്റ് ചെയ്ത് അവതരിപ്പിച്ചു; ബിബിസിയോട് 1000 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് ഫ്ലോറിഡയിലെ കോടതിയെ സമീപിച്ചു

വാഷിങ്ടൻ: ബിബിസിയോട് 1000 കോടി ഡോളർ (90,940 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലെ കോടതിയെ സമീപിച്ചു. 2021 ജനുവരി 6ന് ട്രംപ് നടത്തിയ പ്രസംഗത്തിലെ രണ്ടു ഭാഗങ്ങൾ തെറ്റിദ്ധരിപ്പിക്കും വിധം എഡിറ്റ് ചെയ്തു ഡോക്യുമെന്ററിയിൽ ചേർത്തെന്നു വ്യക്തമായതിനെ തുടർന്നാണ് നടപടി. ട്രംപ് കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലാണ് ഇതു പുറത്തുവന്നത്.

ബിബിസി ചെയ്തത് തനിക്ക് അപകീർത്തികരമാണെന്നും 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയായിരുന്നു ബ്രിട്ടിഷ് മാധ്യമസ്ഥാപനത്തിന്റെ ലക്ഷ്യമെന്നും ട്രംപ് പറയുന്നു. അപകീർത്തി വരുത്തിയതിനും മാധ്യമമര്യാദ പാലിക്കാത്തതിനും 500 കോടി ഡോളർ വീതം നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. സംഭവത്തിൽ ബിബിസി ട്രംപിനോട് മാപ്പു ചോദിച്ചിരുന്നു.

You might also like

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാല് മന്ത്രിമാരും മത്സരരംഗത്ത്

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

മാനിറ്റോബയിൽ സമയമാറ്റം അവസാനിപ്പിക്കണോ? ജനങ്ങളുടെ അഭിപ്രായം തേടാൻ പ്രീമിയർ വാബ് കിന്യൂ

Top Picks for You
Top Picks for You