newsroom@amcainnews.com

സ്റ്റഡി പെർമിറ്റ് വെട്ടിക്കുറച്ച് കാനഡ: പ്രധാന മാറ്റങ്ങൾ ഇതാ

വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ് കാനഡ. രാജ്യാന്തര വിദ്യാർത്ഥികൾ, താൽക്കാലിക വിദേശ തൊഴിലാളികൾ എന്നിവരടക്കമുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമാണ് പുതിയ നടപടി. 2026-ൽ 408,000 സ്റ്റഡി പെർമിറ്റുകളായിരിക്കും നൽകുകയെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചു. 2025 ലെ 437,000 എന്ന സ്റ്റഡി പെർമിറ്റ് ലക്ഷ്യത്തിൽ നിന്നും ഏഴു ശതമാനവും 2024 ലെ 485,000 സ്റ്റഡി പെർമിറ്റ് ലക്ഷ്യത്തിൽ നിന്നും 16 ശതമാനവും കുറവുമാണിത്. ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ 2026-2028 ൽ വ്യക്തമാക്കിയിരുന്നതുപോലെ വരുന്ന വർഷം നൽകുന്ന 408,000 സ്റ്റഡി പെർമിറ്റുകളിൽ 155,000 എണ്ണം പുതുതായി വരുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്കായി നീക്കിവയ്ക്കും. ശേഷിക്കുന്ന സ്റ്റഡി പെർമിറ്റുകൾ (253,000) നിലവിലുള്ളതും മടങ്ങിവരുന്നതുമായ വിദ്യാർത്ഥികൾക്കുമായിരിക്കും.

ജനസംഖ്യയുടെയും കഴിഞ്ഞ കാലത്തെ പ്രവണതയും അനുസരിച്ച് പ്രൊവിൻസുകൾക്കും ടെറിട്ടറികൾക്കുമുള്ള സ്റ്റഡി പെർമിറ്റുകൾ ഫെഡറൽ സർക്കാർ വിതരണം ചെയ്യുന്നു. വിപുലമായ DLI നെറ്റ്‌വർക്കും ചരിത്രപരമായ എൻറോൾമെൻ്റ് നിലവാരവും പരിഗണിച്ച് ഒൻ്റാരിയോയ്ക്ക് ഏറ്റവും കൂടുതൽ അലോക്കേഷൻ (70,074) ലഭിക്കും. തുടർന്നുള്ള സ്ഥാനങ്ങളിൽ കെബെക്ക് (39,474), ബ്രിട്ടിഷ് കൊളംബിയ (24,786) എന്നീ പ്രവിശ്യകൾ സ്ഥാനം പിടിച്ചിരിക്കുന്നു. ആൽബർട്ട (21,582), മാനിറ്റോബ (6,534), സസ്കാച്വാൻ (5,436), നോവസ്കോഷ (4,680), ന്യൂബ്രൺസ്വിക് (3,726), ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ (2,358), പ്രിൻസ് എഡ്വേഡ് ഐലൻഡ് (774), നോർത്ത് വെസ്റ്റ് ടെറിറ്ററീസ് (198), യൂകോൺ (198), നൂനവൂട്ട് (180) എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെയും ടെറിട്ടറികളുടെയും സ്റ്റഡി പെർമിറ്റ് വിഹിതം.

You might also like

ലണ്ടനിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഇന്ത്യൻ വംശജന് 34 വർഷം തടവുശിക്ഷ

പ്രതിസന്ധിയിൽ ഐ.എസ്.ആർ.ഓ: വിക്ഷേപണങ്ങൾ നിലച്ചിട്ട് ആറുമാസം, ദൗത്യങ്ങളിൽ അനിശ്ചിതത്വം

കൊച്ചി – ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ്: ആകാശ വിസ്മയമൊരുക്കാൻ ‘ട്വിൻ ഓട്ടർ’ സജ്ജം

സേലത്ത് സ്ത്രീകളെ കെണിയിൽ വീഴ്ത്തി പീഡിപ്പിച്ച പലചരക്ക് വ്യാപാരി പിടിയിൽ

വ്യോമരംഗത്തെ ഞെട്ടിച്ച് ഇരുശക്തികളുടെയും തകർച്ച: യുഎസ്-റഷ്യൻ ബോംബർ വിമാനങ്ങൾ അപകടത്തിൽപ്പെട്ടു

യുദ്ധത്തിന് അവസാനം: യുഎസും ഇറാനും സമാധാനക്കരാറിലേക്ക്

Top Picks for You
Top Picks for You