newsroom@amcainnews.com

വരുമാനത്തിന്റെ 48% ഗ്രോസറിക്കും 30% വാടകയ്ക്കും ചെലവാക്കേണ്ടി വരുന്നു… ടൊറൻ്റോയിൽ ജീവിതച്ചെലവേറിയതായി പുതിയ സർവേ ഫലം

ടൊറൻ്റോ: ടൊറൻ്റോയിൽ ജീവിതച്ചെലവേറിയതായി പുതിയ സർവേ ഫലം. ടൊറൻ്റോയിലും ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലും ജീവിക്കുന്നവരിൽ 85 ശതമാനം പേരും ജീവിതച്ചെലവ് കുതിച്ചുയർന്നതായി അഭിപ്രായപ്പെട്ടു. നിലവിലെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെക്കുറിച്ചുള്ള വിവരങ്ങളാണ് ടൊറൻ്റോ, ജി.ടി.എ. നിവാസികളിൽ നിന്ന് സർവ്വെയിലൂടെ തേടിയത്. കാനഡ പൾസ് ഇൻസൈറ്റ്സ് എന്ന സ്ഥാപനമാണ് സർവ്വെ നടത്തിയത്. ടൊറൻ്റോയിൽ 59 ശതമാനം പേരും ജി.ടി.എയിൽ 65 ശതമാനം പേരും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും നിത്യവൃത്തിക്ക് പ്രയാസം നേരിടുകയാണെന്നും അറിയിച്ചു.

ഗ്രോസറി, വാടക എന്നീ ചെലവുകളണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഗ്രോസറിക്ക് 48 ശതമാനവം വാടകയ്ക്ക് 30 ശതമാനത്തോളവും ചെലവാക്കേണ്ടി വരുന്നുണ്ട്. വർധിച്ച ജീവിതച്ചെലവ് കാരണം ജി.ടി.എയിലുള്ള 72 ശതമാനം പേരും വ്യക്തിഗത ആവശ്യങ്ങൾ വെട്ടിക്കുറച്ചു. വിനോദം, ഭക്ഷണം, യാത്ര, സമ്മാനങ്ങൾ എന്നിവയ്ക്കായി ചെലവാക്കുന്ന തുകയിൽ പലരും കുറവ് വരുത്തിയിട്ടുണ്ട്.

You might also like

ഇരട്ടഗോളുമായി ജൂഡ് ബെല്ലിങ്‌ഹാം: നോർവേയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ

വ്യാജ കൺസൾട്ടൻ്റുകൾക്കെതിരെ നടപടിയുമായി കാനഡ: ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നു

രാജി വെച്ചു, ഇനി അങ്ങോട്ട് തിരിച്ചു പോകാൻ ആഗ്രഹമില്ല: ശിവസേന കോർപ്പറേറ്ററുടെ മർദ്ദനത്തിനിരയായ താനെയിലെ ഡോക്ടർ അനുഭവിച്ച ദുരിതം

കാനഡയിൽ ബീഫ് വാങ്ങിയവർ ശ്രദ്ധിക്കുക; നഷ്ടപരിഹാരം ഉടൻ

നാറ്റോ ഉച്ചകോടി: പ്രതിരോധ നയങ്ങളെയും അന്തർവാഹിനി കരാറിനെയും കുറിച്ച് കാർണി

നിജ്ജാർ വധക്കേസ് പ്രതികൾ ഉൾപ്പെടെ 24 അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ

Top Picks for You
Top Picks for You