newsroom@amcainnews.com

“സ്വപ്നം മാത്രം”; ട്രംപിന്റെ ആണവ ഭീഷണിയെ പരിഹസിച്ച് ആയത്തുള്ള അലി ഖമേനി

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെച്ച ആണവ ചർച്ചകൾക്കുള്ള വാ​ഗ്ദാനം നിരസിച്ച് ഇറാൻ. വ്യോമാക്രമണത്തിൽ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ആണവ കേന്ദ്രങ്ങൾ തകർക്കപ്പെട്ടു എന്ന ട്രംപിന്റെ അവകാശവാദം ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നിഷേധിച്ചു. ട്രംപ് വാഗ്ദാനം ചെയ്യുന്ന കരാറിന്റെ ഫലം മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ട് ദിവസത്തെ വ്യോമാക്രമണത്തോടെ അവസാനിച്ച അഞ്ച് ഘട്ട ആണവ ചർച്ചകൾക്ക് ശേഷമാണ് പുതിയ സംഭവവികാസങ്ങൾ രൂപപ്പെട്ടത്. ഇസ്രായേലും യു.എസും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ ആണവ സൈറ്റുകൾ ബോംബിട്ട് തകർക്കുകയായിരുന്നു.

ഇറാനിയൻ ആണവ കേന്ദ്രങ്ങൾ മുഴുവൻ ബോംബിട്ട് തകർത്തെന്ന ട്രംപിന്റെ ഭീഷണിയെ സ്വപ്നം മാത്രമായി കണ്ട് തുടരുക എന്നാണ് ഖമേനിയുടെ പ്രതികരണം. ഇറാനിൽ ആണവ കേന്ദ്രങ്ങൾ ഉണ്ടോ ഇല്ലയോ എന്നത് അമേരിക്കയെ ബാധിക്കുന്ന വിഷയമല്ലെന്നും അത്തരം ഇടപെടലുകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണം വഴി ഇറാൻ രഹസ്യമായി ആണവ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നുവെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം. എന്നാൽ തങ്ങളുടെ ആണവ പദ്ധതി സിവിലിയൻ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് ടെഹ്‌റാൻ നിഷേധിക്കുന്നു.

You might also like

യാത്രാ-വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി കാനഡ സ്ട്രോങ്ങ് പാസ് തിരിച്ചെത്തി

ഫിഫ ലോകകപ്പ്: ഖത്തറിനെതിരെ വിജയം കൊയ്ത് കാനഡ, ജൊനാഥൻ ഡേവിഡിന് ഹാട്രിക്

കാനഡയിൽ ചില്ലറവിൽപ്പന വീണ്ടും ഉയരുന്നു; ഇന്ധനവില വർദ്ധനവ് പ്രധാന കാരണം

കാനഡയുടെ മത്സരം ഒഴിവാക്കി, യുഎസിന്‍റെ മത്സരം കണ്ട് ട്രൂഡോ

ബാറ്ററി സാങ്കേതികവിദ്യയിലെ രഹസ്യ വിപ്ലവം: 3-ഡി പ്രിന്റിംഗ്

PNP വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തി ഐആർസിസി

Top Picks for You
Top Picks for You