newsroom@amcainnews.com

വാൻകൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിച്ച് ഖലിസ്ഥാൻ അനുകൂല സംഘടന

വാൻകൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിച്ച് ഖലിസ്ഥാൻ അനുകൂലികൾ. 325 ഹോവ് സ്ട്രീറ്റിലെ കോൺസുലേറ്റിന് മുന്നിൽ രാവിലെ എട്ടു മണിക്ക് ആരംഭിച്ച ഉപരോധം രാത്രി എട്ടു വരെ നീണ്ടു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്‍റെ പങ്കിനെക്കുറിച്ച് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെൻ്റിൽ ആരോപണം ഉന്നയിച്ച് രണ്ട് വർഷം തികയുന്ന വേളയിലാണ് ഉപരോധം സംഘടിപ്പിച്ചത്.

കാനഡയിലെ സിഖ് ആക്ടിവിസ്റ്റുകളെ ഇന്ത്യൻ സർക്കാർ തുടർച്ചയായി ഭീഷണിപ്പെടുത്തുകയാണെന്നും ഇതിൽ ശ്രദ്ധ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് സമാധാനപരമായ പ്രതിഷേധ സമരം നടത്തുന്നതെന്ന് സംഘാടകർ പറയുന്നു. നിജ്ജാർ കൊലപാതകം നടന്ന് രണ്ട് വർഷങ്ങൾക്ക് ശേഷവും, കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകൾ ഖലിസ്ഥാൻ റഫറണ്ടം സംഘാടകരെ ലക്ഷ്യമിട്ട് രഹസ്യ നിരീക്ഷണവും ഭീഷണിയും തുടരുന്നതായി ഖലിസ്ഥാൻ അനുകൂലികൾ ആരോപിക്കുന്നു. കൂടാതെ നിജ്ജാറിന്‍റെ മരണശേഷം ഖലിസ്ഥാന്‍ ജനഹിതപരിശോധനാ പ്രചാരണത്തിന് നേതൃത്വം നൽകുന്ന ഇന്ദര്‍ജീത് സിങ് ഗോസലിന് സംരക്ഷണം നല്‍കാന്‍ ആര്‍സിഎംപി നിര്‍ബന്ധിതായ സാഹചര്യത്തിലേക്കെത്തുന്ന തരത്തിലുള്ള ഗുരുതരഭീഷണി തങ്ങള്‍ക്കെതിരെ നിലനിൽക്കുന്നതായും സംഘാടകർ പറയുന്നു. ഖലിസ്ഥാനികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ചാരവൃത്തിയും നിരീക്ഷണവും നടത്തുകയാണെന്ന് സംഘടന പ്രസ്താവനയില്‍ ആരോപിച്ചു. ഇന്ത്യയും കാനഡയും നയതന്ത്രബന്ധം പുനരാരംഭിച്ചതിനു പിന്നാലെയാണ് ഖലിസ്ഥാൻ അനുകൂലികളുടെ നീക്കമുണ്ടായിരിക്കുന്നത്.

You might also like

അമേരിക്കയിൽ ഗർഭച്ഛിദ്ര ഗുളികകളുടെ വിതരണത്തിന് നിയന്ത്രണം; തപാൽ വഴിയുള്ള കുറിപ്പടികൾക്ക് കോടതി വിലക്ക്

കാനഡയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ പരിശീലന കേന്ദ്രം വരുന്നു: ഫുട്ബോൾ പ്രേമികൾക്ക് ആവേശം

കാനഡയിൽ സോക്കർ ആവേശം തിരികെയെത്തുന്നു; വാൻകൂവറിന് ഗവൺമെന്റിന്റെ വക പുത്തൻ സമ്മാനം; പുതിയ പദ്ധതികൾ വൈറ്റ്‌കാപ്‌സിന് ഗുണമാകുമോ?

ഭാര്യയെ കൊന്ന് മൃഗശാലയിലെ ഇൻസിനറേറ്ററിൽ ദഹിപ്പിച്ചു; ജപ്പാനിൽ ഭർത്താവ് പിടിയിൽ

ടൊറന്റോ റാപ്‌റ്റേഴ്സിന്റെ ഐതിഹാസിക വിജയം; ആവേശകരമായ ഓവർടൈമിൽ ക്ലീവ്‌ലാൻഡ് കാവലിയേഴ്‌സിനെ വീഴ്ത്തി റാപ്‌റ്റേഴ്സ് ഏഴാം പോരാട്ടത്തിന്

വേനൽക്കാല യാത്രകൾക്ക് കാനഡക്കാർ വിടപറയുന്നു; റോഡ് ട്രിപ്പുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി സാധാരണക്കാർ

Top Picks for You
Top Picks for You