ഭവനരഹിതർക്കുള്ള പാർപ്പിട പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനമെടുത്ത് എഡ്മണ്ടൻ സിറ്റി കൗൺസിൽ. ഹൈലാൻഡ്സ് നിവാസികളുടെ എതിർപ്പുകൾക്കിടയിലാണ് തീരുമാനം. ആശുപത്രി വിടുന്ന ഭവനരഹിതർക്ക് സുഖം പ്രാപിക്കാനും സ്ഥിരമായ താമസ സൗകര്യം ഒരുക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 111 അവന്യൂ, 61 സ്ട്രീറ്റ് എന്നിവിടങ്ങളിലാവും ജാസ്പർ പ്ലേസ് വെൽനസ് സെന്ററിന്റെ “ഹീലിങ് ഹൗസുകൾ” നിർമ്മിക്കുക.
ഭൂമിയുടെ വിൽപ്പന കൂടുതൽ കൂടിയാലോചനകൾക്കായി മാറ്റിവെക്കണമെന്ന് കൗൺസിലർ ടിം കാർട്ട്മെൽ ആവശ്യപ്പെട്ടെങ്കിലും, ഭവനരഹിതരുടെ ഭവന പദ്ധതികൾ വൈകിക്കാൻ നഗരത്തിന് കഴിയില്ലെന്ന് കൗൺസിലർ ആരോൺ പാക്വെറ്റ് വ്യക്തമാക്കി. വൈകുന്ന ഓരോ ദിവസവും ആളുകൾ മരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







