അസാധാരണവും വളരെ കൗതുകകരവുമായ സംഭവങ്ങൾക്ക് പേരുകേട്ടതാണ് ആൽബെർട്ട. പ്രവിശ്യയിൽ എല്ലാ വർഷവും കൗതുകകരമായ വിവിധങ്ങളായ ആഘോഷങ്ങളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഭാര്യമാരെ ചുമന്ന് കൊണ്ടുള്ള ഓട്ടമത്സരം. ഭർത്താക്കന്മാർ ഭാര്യമാരെ തോളിൽ ചുമന്ന് കൊണ്ട് തടസങ്ങൾ മറികടന്ന് ഓടി വിജയിക്കുന്നതാണ് മത്സരം. വൈഫ്-കാരിയിംഗ് മത്സരത്തിൽ വിജയിക്കുന്നവർക്ക് ലഭിക്കുന്നത് ഭാര്യയുടെ തൂക്കത്തിന്റെ അത്രയും ബിയറും പണവുമാണ്.
നോർത്തേൺ ആൽബെർട്ടയിലെ ലേക്ക്‌ലാൻഡ് കൗണ്ടി മേളയ്‌ക്കൊപ്പം ലാക് ലാ ബിച്ചെ അഗ്രികൾച്ചറൽ സൊസൈറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വെറുതെ ഓടുകല്ല, ഓട്ടത്തിനിടയിക്ക് പ്രതിബദ്ധങ്ങൾ ഏറെയുണ്ടാകും. നനഞ്ഞതും വരണ്ടതുമായ സ്ഥലങ്ങളുണ്ടാകും ഇതെല്ലാം മറികടന്ന് ഫിനിഷിംഗ് പോയിന്റിലെത്തുന്നവർ വിജയികളാകും. 2023ലാണ് ആൽബെർട്ട വൈഫ് കാരിയിംഗ് ചാമ്പ്യൻഷിപ്പ് ലാക് ലാ ബിച്ചെ അഗ്രികൾച്ചറൽ സൊസൈറ്റി ആരംഭിച്ചത്.
മത്സരാർത്ഥികൾ ഒരു സമയം രണ്ട് ടീമുകളായി റേസ് കോഴ്‌സ് നടത്തുന്നു. ഏറ്റവും വേഗതയേറിയ മൂന്ന് ടീമുകൾക്ക് സമ്മാനങ്ങൾ ലഭിക്കും. ടീമംഗങ്ങൾ നിയമപരമായി വിവാഹിതരായിരിക്കണമെന്നില്ല. എന്നാൽ 20 വയസ് പ്രായമുണ്ടായിരിക്കണം. 1992 ൽ ഫിൻലൻഡിലാണ് ആദ്യമായി ഭാര്യയെ ചുമന്ന് കൊണ്ടുള്ള ഓട്ടമത്സരം ആരംഭിച്ചത്. ഫിൻലൻഡിലെ സോങ്കജാർവിയിൽ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് വൈഫ് കാരിയിംഗ് എന്ന പേരിലാണ് മത്സരം നടക്കുന്നത്.







