newsroom@amcainnews.com

പൊതുസ്ഥലത്ത് പ്രാർത്ഥന നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാൻ ക്യൂബെക്ക് സർക്കാർ

പൊതുസ്ഥലത്ത് പ്രാർത്ഥന നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി ക്യൂബെക്ക് സർക്കാർ. തെരുവ് പ്രാർത്ഥനയുടെ വ്യാപനം ഗൗരവമേറിയതും സെൻസിറ്റീവുമായ ഒരു വിഷയമാണ് എന്ന് മതേതരത്വ മന്ത്രി ജീൻ-ഫ്രാങ്കോയിസ് റോബർജ് പറഞ്ഞു. മതേതരത്വം ശക്തിപ്പെടുത്തുന്നതിനുള്ള അധികാരം പ്രധാനമന്ത്രി തനിക്ക് നൽകിയിട്ടുണ്ടെന്നും ഈ അധികാരം ഉത്തരവാദിത്തോടെ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വത്തെക്കുറിച്ച് ഉപദേശക സമിതി സമർപ്പിച്ച പുതിയ റിപ്പോർട്ട്, പൊതു പ്രാർത്ഥന നിരോധിക്കുന്ന പുതിയ ബിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തിൽ വലിയ പങ്കു വഹിച്ചെന്ന് മന്ത്രി വ്യക്തമാക്കി. പ്രവിശ്യയിലെ മതേതരത്വം ശക്തിപ്പെടുത്തുന്നതിനായി ക്യൂബെക്ക് സർക്കാർ മാസങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

കുടിയേറ്റക്കാർ പ്രവിശ്യയുടെ പ്രധാന സംസ്കാരം പിന്തുടരണമെന്ന് ആവശ്യപ്പെടുന്ന ഒരു നിയമം പാസാക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. കൂടാതെ സ്കൂൾ സപ്പോർട്ട് സ്റ്റാഫിനും ബാധകമാകുന്ന തരത്തിൽ മതചിഹ്നങ്ങളെക്കുറിച്ചുള്ള നിലവിലുള്ള നിയമം മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്. പൊതുസ്ഥലത്ത് പ്രാർത്ഥന നിരോധിക്കുന്നതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം എങ്ങനെ നടത്തുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും സർക്കാർ നൽകിയിട്ടില്ല.

You might also like

നോർഡിക് രാജ്യങ്ങളുമായി കൈകോർത്ത് ഇന്ത്യ; ‘ഹരിത സാങ്കേതിക പങ്കാളിത്തം’ യാഥാർത്ഥ്യമാക്കും

ബിസിനസ് പ്രൊഫഷണലുകൾക്ക് മുൻഗണന; ‘അമേരിക്ക ഫസ്റ്റ് വീസ ഷെഡ്യൂളിങ് ടൂൾ’ പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

സാൻ ഡിയാഗോ മസ്ജിദ് വെടിവെപ്പ്: കൂട്ടക്കൊലയ്ക്ക് ശേഷം തന്നെ കൊല്ലാൻ കെയ്ൻ ക്ലാർക്കിനെ പ്രേരിപ്പിച്ച് കാലെബ് വാസ്ക്വസ്

മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ 2026 പകുതിയോടെ പ്രവർത്തനസജ്ജമാകും

ഇന്ത്യയിലെ ഏക വാനരവർഗ്ഗത്തിന്റെ അതിജീവനത്തിന് വലിയ ചുവടുവെപ്പുകൾ അനിവാര്യമെന്ന് പഠനങ്ങൾ; അസമിലെ ഗിബ്ബൺ വന്യജീവി സങ്കേതത്തിൽ റെയിൽവേ ലൈൻ മുറിച്ചുകടക്കാൻ കൃത്രിമ പാലം സ്ഥാപിച്ച സംഭവം ചർച്ചയാകുന്നു

ഡാനിയേൽ സ്മിത്തിന്റെ  ആൽബർട്ട റഫറണ്ടം തട്ടിപ്പ്; മാർക്ക് കാർണി

Top Picks for You
Top Picks for You