newsroom@amcainnews.com

യുക്രെയ്ൻ നിരീക്ഷണ കപ്പൽ തകർത്ത് റഷ്യ

റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ, യുക്രെയ്ൻ നാവികസേനയുടെ പ്രധാന നിരീക്ഷണ കപ്പലായ സിംഫെറോപോൾ റഷ്യ തകർത്തതായി റിപ്പോർട്ട്. ഡ്രോൺ ആക്രമണത്തിലാണ് കപ്പൽ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യുക്രെയ്നിലെ ഒഡെസയിലുള്ള ഡാന്യൂബ് നദിയുടെ ഡെൽറ്റയിൽ വെച്ചാണ് കപ്പൽ ആക്രമിച്ചത്. ഡ്രോൺ ആക്രമണത്തിൽ കപ്പൽ പൂർണമായും മുങ്ങി.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യുക്രെയ്ൻ നിർമ്മിച്ച ഏറ്റവും വലിയ കപ്പലാണ് സിംഫെറോപോൾ. റേഡിയോ, റഡാർ നിരീക്ഷണങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ കപ്പൽ 2021 മുതൽ യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായിരുന്നു.

You might also like

പിയറി പൊയിലീവിന്റെ ടീമിൽ അഴിച്ചുപണി; കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കാറ്റി മെറിഫീൽഡ് രാജിവെച്ചു; പുതിയ നിയമനങ്ങൾ ഇങ്ങനെ…

അപ്പോളോ 13-ന്റെ റെക്കോർഡ് തകർക്കാൻ ആർട്ടെമിസ് II; ചന്ദ്രന് പിന്നിലെ വിസ്മയങ്ങൾ തേടി മനുഷ്യൻ

കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണം: പുതിയ സർവേ

വ്യാജ ബില്ലും അനാവശ്യ ശസ്ത്രക്രിയകളും; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് വൻതുക പിഴ

വെടിനിർത്തൽ പാളി; ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി ഒഴിയുന്നില്ല

ഡയാനയുടെ ഓർമ്മയ്ക്കായി തുടങ്ങിയ സന്നദ്ധ സംഘടനയിൽ അഴിമതി? പ്രിൻസ് ഹാരി പ്രതിരോധത്തിൽ; ലണ്ടൻ കോടതിയിൽ കേസ്

Top Picks for You
Top Picks for You