newsroom@amcainnews.com

യുക്രെയ്ൻ നിരീക്ഷണ കപ്പൽ തകർത്ത് റഷ്യ

റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ, യുക്രെയ്ൻ നാവികസേനയുടെ പ്രധാന നിരീക്ഷണ കപ്പലായ സിംഫെറോപോൾ റഷ്യ തകർത്തതായി റിപ്പോർട്ട്. ഡ്രോൺ ആക്രമണത്തിലാണ് കപ്പൽ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യുക്രെയ്നിലെ ഒഡെസയിലുള്ള ഡാന്യൂബ് നദിയുടെ ഡെൽറ്റയിൽ വെച്ചാണ് കപ്പൽ ആക്രമിച്ചത്. ഡ്രോൺ ആക്രമണത്തിൽ കപ്പൽ പൂർണമായും മുങ്ങി.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യുക്രെയ്ൻ നിർമ്മിച്ച ഏറ്റവും വലിയ കപ്പലാണ് സിംഫെറോപോൾ. റേഡിയോ, റഡാർ നിരീക്ഷണങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ കപ്പൽ 2021 മുതൽ യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായിരുന്നു.

You might also like

ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് വടംവലി മത്സര കിക്ക്‌ ഓഫ് നടൻ ജയറാം നിർവ്വഹിച്ചു

ഫിലിപ്പീൻസ് സെനറ്റർ റോഡാന്റെ മാർക്കോലെറ്റയുടെ അറസ്റ്റും രാഷ്ട്രീയ പ്രതിസന്ധിയും

ട്രക്കുകളുടെ വേഗപരിധി: കർശന പരിശോധന ആവശ്യപ്പെട്ട് ഒൻ്റാരിയോ ട്രക്കിംഗ് അസോസിയേഷൻ

അഡ്വാൻസ്ഡ് വർക്കേഴ്സ് ബെനിഫിറ്റ് വിതരണം ജൂലൈ 10 മുതൽ

പുതിയ ‘ടോയ് സ്റ്റോറി’ ചിത്രം ജൂൺ മാസത്തിലെ ബോക്‌സ് ഓഫീസ് വരുമാനം വർദ്ധിപ്പിക്കാൻ സഹായിച്ചതായി സിനിപ്ലെക്സ്

കമ്പനിപ്പുഴയിൽ മീൻപിടിത്തം സജീവം; വൻ മീനുകളുമായി ഉൾനാടൻ മത്സ്യത്തൊഴിലാളികൾ

Top Picks for You
Top Picks for You