newsroom@amcainnews.com

ഒൻ്റാരിയോയിൽ വീട്ടിൽ അതിക്രമിച്ച് കയറിയയാളെ സ്വയരക്ഷയ്ക്കായി ആക്രമിച്ച് കീഴ്പ്പെടുത്തിയ വീട്ടുടമയ്ക്കെതിരെ കേസ്; പോലീസിന്റെ അസ്വാഭാവിക നടപടി ചർച്ചയാകുന്നു

ഒൻ്റാരിയോ: വീട്ടിൽ അതിക്രമിച്ച് കയറിയ ആളെ സ്വയരക്ഷയ്ക്ക് വേണ്ടി ആക്രമിച്ച് കീഴ്പ്പെടുത്തിയ വീട്ടുടമയ്ക്കെതിരെ കേസെടുത്ത നടപടി ചർച്ചയാകുന്നു. പൊലീസിൻ്റെ നടപടി അസ്വാഭാവികമെന്നാണ് ജനങ്ങളിൽ കൂടുതൽപ്പേരും അഭിപ്രായപ്പെടുന്നത്. ലിൻഡ്‌സെയിലെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് വീട്ടുടമയും അക്രമിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. എന്നാൽ പൊലീസ് ഇരുവർക്കും എതിരെ കേസെടുക്കുകയായിരുന്നു.

പൊലീസിൻ്റെ ക്രിമിനൽ ലിസ്റ്റിൽ ഉള്ള ആളാണ് അതിക്രമിച്ച് കയറിയ അക്രമി. സംഭവത്തിൽ വീട്ടുടമയ്ക്കും എതിരെ കേസെടുത്തത് ശരിയായില്ലെന്ന് പ്രീമിയർ ഡഗ് ഫോർഡും പ്രതികരിച്ചു. വീട്ടിൽ അതിക്രമിച്ചു കയറിയാൽ, കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങളാൽ കഴിയുന്ന എന്തും ചെയ്യുമെന്ന് തനിക്ക് അറിയാമെന്നും ഫോർഡ് പറഞ്ഞു. ഓഗസ്റ്റ് 18നായിരുന്നു വിവാദത്തിന് ഇടയാക്കിയ സംഭവം ഉണ്ടായത്. 44 വയസ്സുകാരനായ വീട്ടുടമയ്ക്കെതിരെ ഗുരുതരമായ ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇതിനെതിരെയാണ് വിമർശനങ്ങൾ ഉണ്ടായത്.

എന്നാൽ തങ്ങളുടെ ഭാഗം ന്യായീകരിച്ച് പൊലീസും രംഗത്തെത്തിയിട്ടുണ്ട്. ലഭ്യമായ എല്ലാ തെളിവുകളും പരിശോധിച്ചതിന് ശേഷമാണ് അന്വേഷകർ വീട്ടുടമയ്ക്കെതിരെ കുറ്റം ചുമത്തിയത്. വീട്ടുടമസ്ഥർക്ക് തങ്ങളെയും സ്വത്തുക്കളെയും സംരക്ഷിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ആവശ്യത്തിലധികമുള്ള ബലപ്രയോഗത്തിന് അവകാശമില്ലെന്നും പൊലീസ് വ്യക്തമാക്കി.

You might also like

കൺസർവേറ്റീവ് പാർട്ടിക്ക് വൻ തിരിച്ചടി; മുതിർന്ന എം.പി മെർലിൻ ഗ്ലാഡു ലിബറൽ പാർട്ടിയിൽ ചേർന്നു

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; കാനഡയിൽ ഡീസൽ ക്ഷാമം രൂക്ഷമാകുന്നു; വിപണിയിൽ ആശങ്ക

ജെഫ്രി എപ്സ്റ്റീൻ കേസ്: ബിൽ ഗേറ്റ്സ് ജൂണിൽ യുഎസ് കോൺഗ്രസ് സമിതിക്ക് മുന്നിൽ മൊഴി നൽകും

ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും’; ട്രംപിന്റെ മുന്നറിയിപ്പ്

ഹോര്‍മുസ് ഭാഗികമായി തുറക്കും; യുഎസ്- ഇറാന്‍ നിര്‍ണ്ണായക ചര്‍ച്ച 10ന്

കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണം: പുതിയ സർവേ

Top Picks for You
Top Picks for You