newsroom@amcainnews.com

വ്യാപാര ചര്‍ച്ച പുനഃരാരംഭിച്ച് കാനഡ-യുഎസ്

യുഎസും കാനഡയും വ്യാപാര ചർച്ച പുനഃരാരംഭിച്ചു. അമേരിക്കന്‍ ടെക്നോളജി സ്ഥാപനങ്ങള്‍ക്ക് നികുതി ചുമത്താനുള്ള പദ്ധതി കാനഡ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് വ്യാപാര ചര്‍ച്ച വീണ്ടും ആരംഭിക്കുന്നത്. ജൂലൈ 21ഓടെ കരാറിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുമായി ചർച്ച ആരംഭിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.

വ്യാപാര കരാര്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കാനഡ ഡിജിറ്റല്‍ സേവന നികുതി പിന്‍വലിക്കും എന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഈ നികുതി ജൂണ്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. ഈ നികുതിയാണ് കാനഡ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് കാനഡ നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന്, ഈ നീക്കം ”തങ്ങളുടെ രാജ്യത്തിനെതിരായുള്ള ആക്രമണം” എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചര്‍ച്ച നിര്‍ത്തിവച്ചിരുന്നു.

ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കാര്‍ണിയും ട്രംപും സമ്മതിച്ചതായി കാര്‍ണിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ജി7 ഉച്ചകോടിയില്‍ ട്രംപും കാര്‍ണിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ 30 ദിവസത്തിനുള്ളില്‍ പുതിയ സാമ്പത്തിക കരാര്‍ പൂര്‍ത്തിയാക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം ചര്‍ച്ചകളെ തടസ്സപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നികുതി പിന്‍വലിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

You might also like

`കാനഡയിലെ യാഥാര്‍ത്ഥ്യം ഇതാണ്, ഇന്ത്യ തന്നെയാണ് നല്ലത്’; വൈറല്‍ വീഡിയോയുമായി യുവതി

കാനഡയിൽ ആദായനികുതി ഇളവ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ; പ്രയോജനം ലഭിക്കുക 22 മില്യൺ കനേഡിയൻ പൗരന്മാർക്ക്

കാനഡയില്‍ രാജ്യാന്തര വിദ്യാര്‍ത്ഥി വീസ സമ്പ്രദായം പുനഃപരിശോധിക്കും

രാജ്യത്തിന്റെ 158-ാം വാർഷികത്തോട് അനുബന്ധിച്ച് 158 ജിബിയുടെ പ്രത്യേക പ്ലാൻ; കാനഡ ഡേയിൽ ഉപയോക്താക്കൾക്ക് പ്രത്യേക വയർലെസ് പ്ലാൻ വാഗ്ദാനം ചെയ്ത് റോജേഴ്‌സ്

ഫെഡറൽ സർക്കാരിനോട് ആൽബെർട്ടക്കാർക്ക് കടുത്ത നിരാശയും ദേഷ്യവും; കാനഡയിൽനിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകണമെന്ന ആഗ്രഹം ശക്തമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്

സി-ട്രെയിനിൽ ഇ-ടിക്കറ്റ് വാലിഡേഷൻ നിർബന്ധമാക്കി കാൽഗറി ട്രാൻസിറ്റ്

Top Picks for You
Top Picks for You