newsroom@amcainnews.com

26 റണ്‍സിനിടെ 7 വിക്കറ്റ് നഷ്ടം! സ്മൃതി മന്ദാനയുടെ സെഞ്ചുറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല, ഓസീസ് തൂത്തുവാരി

ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ റിച്ച ഘോഷിന്റെ (2) വിക്കറ്റ് നഷ്ടമായി. പിന്നീട് ഹര്‍ലീന്‍ ഡിയോള്‍ (39) – സ്മൃതി സഖ്യം 122 റണ്‍സ് കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. പെര്‍ത്തില്‍ 83 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് നേടിയത്. 110 റണ്‍സ് നേടിയ അന്നാബെല്‍ സതര്‍ലന്‍ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന (105) സെഞ്ചുറി നേടിയെങ്കിലും ഇന്ത്യക്ക് വിജയലക്ഷ്യം മറികടക്കാനായില്ല. ഇന്ത്യ 45.1 ഓവരില്‍ 215ന് എല്ലാവും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ അഷ്‌ലി ഗാര്‍ഡ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്.

ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ റിച്ച ഘോഷിന്റെ (2) വിക്കറ്റ് നഷ്ടമായി. പിന്നീട് ഹര്‍ലീന്‍ ഡിയോള്‍ (39) – സ്മൃതി സഖ്യം 122 റണ്‍സ് കൂട്ടിചേര്‍ത്തു. 28-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഡിയോളിനെ അലാന കിംഗ് പുറത്താക്കി. തുടര്‍ന്നെത്തിയ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (12), ജമീമ റോഡ്രിഗസ് (16), ദീപ്തി ശര്‍മ (0), മിന്ന മണി (8) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതിനിടെ സ്മൃതിയും മടങ്ങി. 109 പന്തുകള്‍ നേരിട്ട താരം ഒരു 14 ഫോറും നേടിയിരുന്നു. ഏകദിന കരിയറില്‍ തന്റെ എട്ടാം സെഞ്ചുറിയാണ് സ്മൃതി നേടിയത്. അരുന്ധതി റെഡ്ഡി (5), സൈമ താക്കൂര്‍ (0), തിദാസ് സദു (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക താക്കൂര്‍ (8) പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 189 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. പിന്നീട് 26 റണ്‍സിനിടെ ഏഴ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

You might also like

ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു

ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് കൊവിഡിനേക്കാള്‍ മാരകമായ അപകടകരമായ ഫംഗസ്

കാട്ടുതീ : ഒന്റാരിയോയില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ സായുധ സേനയെ നിയോഗിച്ച് പ്രധാനമന്ത്രി

ട്രംപിനെ കുറിച്ചുള്ള പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് മസ്ക്

പവിത്രൻ അത്ര ‘പവിത്രൻ’ അല്ല; സ്ഥിരം തലവേദന, സർവീസിൽ തുടരാൻ പ്രാപ്തനല്ല; സർക്കാരിന് ശുപാർശ നൽകി കലക്ടർ

പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ 2035ടെ പരമാവധി ശേഷിയിലെത്തും; മാലിന്യ സംസ്കരണത്തിന് ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി ടൊറൻ്റോ

Top Picks for You
Top Picks for You