newsroom@amcainnews.com

നാറ്റോ പ്രതിരോധ ചെലവ് അഞ്ച് ശതമാനമാക്കും; മാര്‍ക്ക് കാര്‍ണി

നാറ്റോ അംഗരാജ്യങ്ങള്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. 2035-ഓടെ ഓരോ രാജ്യവും തങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അഞ്ച് ശതമാനം പ്രതിരോധത്തിനായി നീക്കിവെക്കാനാണ് ധാരണ. ബുധനാഴ്ച ഹേഗില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷമാണ് കാര്‍ണി ഇക്കാര്യം അറിയിച്ചത്.

അതേസമയം കനേഡിയന്‍ സൈന്യത്തിന് ദീര്‍ഘകാലമായി ഫണ്ട് ലഭിക്കുന്നില്ലെന്നും, ഇത് പ്രതിരോധ മേഖലയിലെ പ്രവര്‍ത്തനത്തെയും സൈനികരുടെ ശമ്പളത്തെയും ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാറ്റോയുടെ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കാനുള്ള തീരുമാനം സഖ്യരാജ്യങ്ങളെ കൂടുതല്‍ ശക്തമാക്കും. പുതിയ കരാര്‍ പ്രകാരം, കാനഡയുടെ പ്രതിരോധ ബജറ്റ് പ്രതിവര്‍ഷം ഏകദേശം 15000 കോടി ഡോളറായി വര്‍ധിക്കും. 2029-ല്‍ ഈ തീരുമാനങ്ങള്‍ ആഗോള സുരക്ഷാ സാഹചര്യങ്ങളുമായി ഒത്തുപോകുന്നുണ്ടോ എന്ന് വിലയിരുത്തുമെന്നും കാര്‍ണി അറിയിച്ചു. 1950-കള്‍ക്ക് ശേഷം കാനഡ ജിഡിപിയുടെ അഞ്ച് ശതമാനം പ്രതിരോധത്തിനായി ചെലവഴിച്ചിട്ടില്ല. നിലവില്‍ പ്രതിരോധചെലവിനായി അമേരിക്ക ഉള്‍പ്പെടെ ഒരു നാറ്റോ അംഗരാജ്യവും അഞ്ച് ശതമാനം ചെലവഴിക്കുന്നില്ല.

You might also like

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

പാക്കിസ്ഥാനിൽ കടുത്ത ചെലവ് ചുരുക്കൽ; രണ്ടു മാസം ശമ്പളമില്ലാതെ മന്ത്രിമാർ, സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു, ഇന്ധനക്ഷാമത്തിൽ നട്ടംതിരിഞ്ഞ് രാജ്യം

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

മാനിറ്റോബയിൽ സമയമാറ്റം അവസാനിപ്പിക്കണോ? ജനങ്ങളുടെ അഭിപ്രായം തേടാൻ പ്രീമിയർ വാബ് കിന്യൂ

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

Top Picks for You
Top Picks for You