newsroom@amcainnews.com

സ്ഥലംമാറ്റം സ്വീകരിക്കണോ രാജി വെക്കണോ ? തീരുമാനിക്കാൻ 30 ദിവസം; ആയിരക്കണക്കിന് ജീവനക്കാർക്ക് സ്ഥലംമാറ്റവുമായി ആമസോൺ

വാഷിങ്ടൺ: എ.ഐയുടെ ആധിപത്യം മൂലം ജോലി അരക്ഷിതാവസ്ഥ തുടരുന്നതിനിടെ ആയിരക്കണക്കിന് ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഓർഡറുമായി അമേരിക്കയിലെ ആമസോൺ ഓഫിസ്. വാഷിങ്ടൺ, അർലിങ്ടൺ, സിയാറ്റിൽ തുടങ്ങിയ നഗരങ്ങളിലേക്കാണ് സ്ഥലം മാറ്റം.

ചിലർക്ക് മറ്റൊരു രാജ്യത്തേക്കാണ് സ്ഥലം മാറ്റം. ഒരോ തൊഴിലാളിക്കും നേരിട്ടാണ് സ്ഥലം മാറ്റത്തെക്കുറിച്ച് അറിയിപ്പ് നൽകിയതെന്നാണ് ബ്ലൂംബർഗ് നൽകുന്ന റിപ്പോർട്ട്. സ്ഥലം മാറ്റം സ്വീകരിക്കണോ രാജി വെക്കണോ എന്ന് തീരുമാനിക്കാൻ 30 ദിവസമാണ് തൊഴിലാളികൾക്ക് കമ്പനി നൽകിയിരിക്കുന്നത്.

നിലവിലെ കമ്പനിയുടെ സ്ഥലമാറ്റ നയം മിഡ് കരിയർ പ്രൊഫഷണലുകളെയുൾപ്പെടെ ബാധിക്കും. പ്രത്യേകിച്ച് കുടുംബവുമായി മറ്റൊരിടത്തേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ജീവിതം പറിച്ചു നടുക എളുപ്പമായിരിക്കില്ല അവർക്ക്.

സ്ഥലമാറ്റ പ്രഖ്യാപനം മൂലം കുറേ പേരെങ്കിലും രാജി വെക്കാൻ സാധ്യതയുണ്ട്. അങ്ങനെ നോക്കുമ്പോൾ പിരിച്ചു വിടൽ നടപടിയെക്കാൾ എളുപ്പത്തിൽ കമ്പനിയുടെ ചെലവു കുറക്കാൻ കഴിയുമെന്നതാണ് കമ്പനിയുടെ നേട്ടം. വരും വർഷങ്ങളിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ എ.ഐ സാന്നിധ്യം ഉറപ്പാക്കുമെന്ന് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആൻറി ജസ്സി ചൊവ്വാഴ്ച പറഞ്ഞിരുന്നു.

You might also like

മെറ്റൽ കൗണ്ടർ താരിഫ് മാറ്റങ്ങൾ ജൂലൈ 21ന്: കനേഡ്യൻ പ്രധാനമന്ത്രി മാർക്ക് കാർണി

ടോവിങ് കമ്പനികളുടെ മറവില്‍ കൊള്ളയടി: പതിനേഴ് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍

യുകെ ചാര ഏജന്‍സിയുടെ ആദ്യ വനിതാ മേധാവിയായി ബ്ലെയ്സ് മെട്രെവേലി

ജി 7 ഉച്ചകോടിയുടെ കേന്ദ്രബിന്ദു ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷമാകുമെന്ന് കെയ്ര്‍ സ്റ്റാര്‍മര്‍

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്നതിന് തൊട്ടുമുൻപ് ഡെമോക്രാറ്റ് നഗരങ്ങളിൽ കൂടുതൽ ശക്തമായ കുടിയേറ്റ വിരുദ്ധ നടപടികൾ സ്വീകരിക്കും: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ ലോകം : അതാണ് മാര്‍പാപ്പ സ്വപ്നം

Top Picks for You
Top Picks for You