newsroom@amcainnews.com

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: എണ്ണവില കുതിക്കുന്നു

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആഗോള എണ്ണ വിപണിയെയും സാരമായി ബാധിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഇറാനും തമ്മിലുളള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം
13 ശതമാനത്തിലധികം വര്‍ധനയാണ് എണ്ണവിലയില്‍ ഉണ്ടായത്. ജൂണ്‍ 17ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില 4.4% ഉയര്‍ന്ന് ബാരലിന് 76.45 ഡോളറിലെത്തി.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ഗതാഗതം തടയുമെന്നും സമുദ്രപാത അടച്ചിടുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്. ഇറാന്‍ കപ്പല്‍ പാത അടച്ചിട്ടാല്‍ എണ്ണവില ബാരലിന് 200 മുതല്‍ 300 ഡോളര്‍ വരെ ഉയരുമെന്ന് ഇറാഖി വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20% ഒഴുകുന്ന ഒരു നിര്‍ണായക സമുദ്ര പാതയാണ് ഹോര്‍മുസ് കടലിടുക്ക്.

You might also like

വ്യോമരംഗത്തെ ഞെട്ടിച്ച് ഇരുശക്തികളുടെയും തകർച്ച: യുഎസ്-റഷ്യൻ ബോംബർ വിമാനങ്ങൾ അപകടത്തിൽപ്പെട്ടു

വാരാന്ത്യങ്ങളിലെ അമിത ഉറക്കവും ‘സോഷ്യൽ ജെറ്റ് ലാഗും’: അറിയേണ്ട കാര്യങ്ങൾ

കാമുകിയെ തടവിലാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച തീവ്രവാദ സംഘടനയുടെ മുൻ കമാൻഡർ പിടിയിൽ

കാനഡയിൽ ചില്ലറവിൽപ്പന വീണ്ടും ഉയരുന്നു; ഇന്ധനവില വർദ്ധനവ് പ്രധാന കാരണം

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

ഒൻ്റാരിയോ കിച്ചനറിൽ വാഹനാപകടം: അഞ്ച് കുട്ടികൾ മരിച്ചു, ആറു പേർ ഗുരുതരാവസ്ഥയിൽ

Top Picks for You
Top Picks for You