newsroom@amcainnews.com

സൈബര്‍ ആക്രമണം: വെസ്റ്റ്ജെറ്റ് വിമാന സര്‍വീസുകളെ ബാധിക്കില്ല

കനേഡിയന്‍ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിന് നേരെ സൈബര്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച കമ്പനിയുടെ ആന്തരിക സംവിധാനങ്ങളിലേക്കും മൊബൈല്‍ ആപ്ലിക്കേഷനിലേക്കുമുള്ള പ്രവേശനം തടസ്സപ്പെട്ടതായി വെസ്റ്റ്ജെറ്റ് അറിയിച്ചു. എന്നാല്‍, വിമാന സര്‍വീസുകള്‍ക്ക് യാതൊരു തടസ്സവുമില്ലെന്നും എല്ലാ പ്രവര്‍ത്തനങ്ങളും സുരക്ഷിതമായി നടക്കുന്നുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കൂടുതല്‍ തടസ്സങ്ങള്‍ പരിമിതപ്പെടുത്താനും വെസ്റ്റ്ജെറ്റ് ടീമുകള്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളുമായും ട്രാന്‍സ്‌പോര്‍ട്ട് കാനഡയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഏത് സിസ്റ്റങ്ങളാണ് ലക്ഷ്യമിട്ടതെന്നോ ഉപഭോക്താക്കളുടെയോ ജീവനക്കാരുടെയോ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചോ വെസ്റ്റ്ജെറ്റ് ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന്റെ വ്യാപ്തിയും സ്വഭാവവും നിര്‍ണ്ണയിക്കാന്‍ നിലവില്‍ സാധ്യമല്ലെന്നും കമ്പനി അറിയിച്ചു.

കൂടുതല്‍ സുരക്ഷാ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നും വെസ്റ്റ്ജെറ്റ് ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും മുന്നറിയിപ്പ് നല്‍കി. ഫിഷിംഗ് ശ്രമങ്ങളുമായി ബന്ധപ്പെട്ട സംശയാസ്പദമായ സന്ദേശങ്ങള്‍ ശ്രദ്ധിക്കാനും നിര്‍ദ്ദേശമുണ്ട്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിച്ച കമ്പനി, പുതിയ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ ഉടന്‍ തന്നെ അപ്ഡേറ്റുകള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്.

You might also like

നോവ സ്കോഷിയ നിയമസഭയിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധത്തെത്തുടർന്ന് ബജറ്റ് വോട്ടെടുപ്പ് മാറ്റി, നിയമസഭാ മന്ദിരത്തിൽ സന്ദർശകർക്ക് വിലക്ക്

മോൺട്രിയലിൽ ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ ആക്രമണം: തിയേറ്റർ സ്ക്രീൻ തകർത്തു

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസും ഫയർ ട്രക്കും കൂട്ടിയിടിച്ചു; നാല് പേർ ഗുരുതരാവസ്ഥയിൽ

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

Top Picks for You
Top Picks for You