newsroom@amcainnews.com

ഒന്റാരിയോയില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ അഞ്ചാംപനി സ്ഥിരീകരിച്ചു

ഒന്റാരിയോയില്‍ ജനിച്ച ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ അഞ്ചാംപനി ബാധിച്ചതായി റിപ്പോര്‍ട്ട്. വാക്‌സിനേഷന്‍ എടുക്കാത്ത അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞയാഴ്ച ഒന്റാരിയോയില്‍ അഞ്ചാംപനി ബാധിച്ച് നവജാത ശിശു മരിച്ചിരുന്നു. കുഞ്ഞുങ്ങള്‍ സുഖം പ്രാപിച്ചതായും , എന്നാല്‍ അവരുടെ അമ്മമാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിരുന്നെങ്കില്‍ അഞ്ചാംപനി ബാധിക്കുന്നത് തടയാമായിരുന്നവെന്നും ഒന്റാരിയോ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. കീരന്‍ മൂര്‍ അറിയിച്ചു.

ജന്മനാ ഉണ്ടാകുന്ന അഞ്ചാംപനി തലച്ചോറിലെ വീക്കം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്കും മരണത്തിനും കാരണമാകാം. പ്രവിശ്യയില്‍ 40 ഗര്‍ഭിണികള്‍ക്ക് അഞ്ചാംപനി ബാധിച്ചിട്ടുണ്ടെന്നും രണ്ട് പേര്‍ മാത്രമേ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളുവെന്നും ഡോ.കീരന്‍ മൂര്‍ പറയുന്നു. വാക്‌സിനേഷന്‍ എടുക്കാത്ത ഗര്‍ഭിണികള്‍ക്ക് അഞ്ചാംപനി ബാധിച്ചാല്‍ ആറ് ദിവസത്തിനുള്ളില്‍ ഒരു ഡോസ് ഇന്‍ട്രാവണസ് ഇമ്യൂണോഗ്ലോബുലിന്‍ നല്‍കണമെന്ന് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ശുപാര്‍ശ ചെയ്യുന്നു. ഒക്ടോബര്‍ മുതല്‍ പ്രവിശ്യയില്‍ രണ്ടായിരത്തിലധികം അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു.

You might also like

അനാവശ്യ ചികിത്സകൾ, വ്യാജരേഖകൾ; ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ വനിത ഡോക്ടർക്ക് 10 വർഷം തടവ്

യുഎസ് ആരോഗ്യ വിദഗ്ദ്ധരെ ആകര്‍ഷിക്കാന്‍ കാമ്പെയ്നുമായി ബ്രിട്ടിഷ് കൊളംബിയ

വാഷിംഗ്ടണിൽ കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി; കൊലപാതകത്തിന് പിന്നിൽ 32കാരനായ പിതാവെന്ന് സംശയം, പിതാവിനായി തെരച്ചിൽ

അഹമ്മദാബാദ് വിമാനപകടം: അനുശോചനം അറിയിച്ച് മാര്‍ക്ക് കാര്‍ണി

കാലിഡോണിയയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോഴഞ്ചേരി സ്വദേശി കപിൽ രഞ്ജി തമ്പാന് ദാരുണാന്ത്യം

അട്ടപ്പാടിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് ഉപയോഗശൂന്യമായ ഭൂമി നൽകിയെന്ന പരാതി; വിജിലൻസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Top Picks for You
Top Picks for You