newsroom@amcainnews.com

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പ്രധാന അൾത്താരയിൽ അതിക്രമിച്ചു കയറിയ യുവാവ് അമൂല്യമായ മെഴുകുതിരിക്കാലുകൾ നശിപ്പിച്ചു

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പ്രധാന അൾത്താരയിൽ അതിക്രമിച്ചു കയറിയ യുവാവ് അമൂല്യമായ മെഴുകുതിരിക്കാലുകൾ നശിപ്പിച്ചു. മാർപാപ്പമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉപയോഗിക്കുന്ന ആറു മെഴുകുതിരിക്കാലുകളാണ് തകർത്തത്. വാസ്തുവിദ്യാ വിദഗ്ധൻ ജിയാൻ ലോറെൻസോ ബെർണിനി ബസിലിക്കയിലൊരുക്കിയ പ്രശസ്തമായ ശിലാ മേൽക്കൂരയ്ക്ക് സമീപത്തെ അൾത്താരയിലായിരുന്നു യുവാവിന്റെ അക്രമം.

ബലിപീഠത്തിലെ വിരി നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഭടന്മാർ ഇയാളെ പിടികൂടി. തുടർന്ന് ബസലിക്കയിലെ സുരക്ഷ ശക്തമാക്കി. കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തിലാണ് വിശ്വാസികളെ ആശങ്കയിലാക്കിയ ആക്രമണം. 3.2 കോടി തീർഥാടകർ ഈ വർഷം റോമിൽ എത്തുമെന്നാണ് പ്രതീക്ഷ. 2019ലും സമാനമായ രീതിയിൽ വിളക്കുകാലുകൾ ഒരു യുവാവ് അൾത്താരയിൽ നിന്ന് വലിച്ചെറിഞ്ഞിരുന്നു.

You might also like

കാനഡയിൽ പിടിമുറുക്കി ലോറൻസ് ബിഷ്‌ണോയി സംഘം: പ്രായപൂർത്തിയാകാത്തവരും സംഘത്തിൽ

അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് മാഗ്

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

അർജന്റീനയ്ക്ക് ആവേശ ജയം; ഈജിപ്തിനെ വീഴ്ത്തി ക്വാർട്ടറിൽ

ആരോപണങ്ങളെ കാറ്റിൽപ്പറത്തി ആന്റണി വോൾപെ; ‘ടീമിന്റെ വിജയത്തിനായി ഏത് പൊസിഷനിലും കളിക്കാൻ തയ്യാർ’

ഫോമാ ഇന്‍റർനാഷണൽ കൺവെൻഷനിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ ഓഗസ്റ്റ് 1 ശനിയാഴ്ച

Top Picks for You
Top Picks for You