newsroom@amcainnews.com

എംആർഐ സ്കാനിംഗ് സെന്ററിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ പിടിയിൽ

ഭോപ്പാൽ: എംആർഐ സ്കാനിംഗ് സെന്ററിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തി. വീഡിയോ റെക്കോർഡിംഗ് ഓൺ ചെയ്ത നിലയിൽ ഒളിപ്പിച്ച മൊബൈൽ ഫോണാണ് കണ്ടെത്തിയത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് എംആർഐ സെന്ററിലെ ജീവനക്കാരനായ വിശാൽ താക്കൂർ എന്നയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായി അരേര ഹിൽസ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് മനോജ് പട്‌വ പറഞ്ഞു. ഇയാൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്ന് രണ്ട് വീഡിയോ ക്ലിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒന്ന് പരാതിക്കാരന്റെ ഭാര്യയുടെയും മറ്റൊന്ന് മറ്റൊരു സ്ത്രീയുടേതുമാണ്. എംആർഐ സ്കാനിംഗ് സെന്ററിലെ സ്ത്രീകൾ വസ്ത്രം മാറുന്ന മുറി പൊലീസ് സീൽ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 77-ാം വകുപ്പ് പ്രകാരം ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോകൾ പ്രതി എന്തിന് ഉപയോഗിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെ ഇത്തരത്തിൽ ഇയാൾ എത്ര വീഡിയോകൾ ചിത്രീകരിച്ചിട്ടുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അറിയാനായി പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

You might also like

മന്ത്രി മാർക്ക് മില്ലർ ‘സേഫ് സോഷ്യൽ മീഡിയ ആക്ട്’ ചർച്ച ചെയ്യുന്നു

പോലീസ് വെടിവെയ്പ്പിനിടെ പ്രതിക്ക് പരിക്ക്; മാനിറ്റോബ ആർ.സി.എം.പി വാച്ച്ഡോഗ് അന്വേഷണം ആരംഭിച്ചു

ടൊറൻ്റോയിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ച സംഭവം: അന്താരാഷ്ട്ര ഭീകര ശൃംഖലയ്ക്ക് ബന്ധമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

കാനഡയിലെ ആദ്യ സ്‌കൂച്ച് സമ്മേളനം; ചരിത്ര നേട്ടവുമായി എഡ്മിന്‍റൻ സുറിയാനി ഓർത്തഡോക്സ് സഭ

ആപ്പിളിന്റെ ഡബ്ല്യു.ഡബ്ല്യു.ഡി.സി (WWDC): കമ്പനിയുടെ പ്രാരംഭ എഐ തന്ത്രങ്ങളുടെ നിർണ്ണായക നിമിഷം

വർദ്ധിച്ചുവരുന്ന പലചരക്ക് ചെലവുകൾക്കിടയിൽ ഭക്ഷ്യമേഖലയ്ക്ക് ഉത്തേജനം നൽകുമെന്ന് കാനഡയുടെ വാഗ്ദാനം

Top Picks for You
Top Picks for You