newsroom@amcainnews.com

‘ട്രംപ് ഫാസിസ്റ്റ് തന്നെ, നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു’; മംദാനി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ സൗഹൃദപരമായ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ, ട്രംപിനെ ‘ഫാസിസ്റ്റ്’ എന്ന് ആവര്‍ത്തിച്ച് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്രാന്‍ മംദാനി. കൂടിക്കാഴ്ച കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് താന്‍ മുന്‍പ് പറഞ്ഞ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് മംദാനി വ്യക്തമാക്കിയത്. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടപ്പോള്‍ വളരെ സൗഹൃദപരമായാണ് പെരുമാറിയത്. ന്യൂയോര്‍ക്കിലെ ജീവിതച്ചെലവ് കുറയ്ക്കുന്ന ലക്ഷ്യത്തോടെ ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മംദാനി അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ട്രംപ് ആകട്ടെ, ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്നും പ്രശംസിച്ചിരുന്നു. ഈ സൗഹൃദപരമായ രംഗങ്ങള്‍ക്ക് ശേഷമാണ് മംദാനി തന്റെ പഴയ നിലപാടുകള്‍ ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ട്രംപും മംദാനിയും മേയര്‍ തിരഞ്ഞെടുപ്പ് സമയത്ത് ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങളാണ് പരസ്പരം ഉന്നയിച്ചിരുന്നത്. മംദാനിയെ മേയറായി തിരഞ്ഞെടുത്താല്‍ ന്യൂയോര്‍ക്കിന് നല്‍കുന്ന ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മംദാനി ഒരു കമ്മ്യൂണിസ്റ്റ് ആണെന്നും, അതുകൊണ്ട് അദ്ദേഹത്തെ വിജയിപ്പിക്കരുതെന്നും ട്രംപ് ആഹ്വാനം ചെയ്തു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ മംദാനി ന്യൂയോര്‍ക്ക് സിറ്റിയെ ‘കമ്മ്യൂണിസ്റ്റ് ക്യൂബയാക്കി’ മാറ്റുമെന്നും, മംദാനി ഒരു തീവ്രവാദിയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

You might also like

ഇ85 ഇന്ധനവും തേനീച്ചക്കൂട്ടവും: പ്രചരിക്കുന്ന വൈറൽ വീഡിയോയ്ക്ക് പിന്നിലെ എഐ യാഥാർത്ഥ്യം

സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള രോഗബാധയെന്ന് സംശയം; മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

അനിയന്ത്രിത ഭവന വിലക്കയറ്റം തടയാൻ ബിൽ പാസാക്കി യുഎസ് സെനറ്റ്

അന്താരാഷ്ട്ര യോഗ ദിനം : രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നേതാക്കളും യോഗ പ്രേമികളും പങ്കുചേരുന്നു

അമിതവണ്ണമുള്ളവർക്ക് ആശ്വാസം: പുതിയ മരുന്നിന് അംഗീകാരം

കുതിച്ചുയർന്ന് ഇന്ധനവില: മേയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 3.2%

Top Picks for You
Top Picks for You