newsroom@amcainnews.com

കാട്ടുതീ: വിനോദസഞ്ചാരികള്‍ക്ക് മാനിറ്റോബ സന്ദര്‍ശന വിലക്ക്

കാട്ടുതീയെ തുടര്‍ന്ന് വിനോദസഞ്ചാരികളോട് മാനിറ്റോബ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍. കാട്ടുതീ തുടരുന്നതിനാല്‍ കൂടുതല്‍ ഹോട്ടല്‍ മുറികള്‍ ആവശ്യമായി വരുമെന്നും അതിനാല്‍ പ്രവിശ്യയിലേക്കുള്ള അനാവശ്യ യാത്രകളും പരിപാടികളും ആളുകള്‍ പുനഃപരിശോധിക്കണമെന്നും എമര്‍ജന്‍സി മാനേജ്മെന്റിന്റെ ചുമതലയുള്ള മന്ത്രി ലിസ നെയ്ലര്‍ പറഞ്ഞു. പ്രവിശ്യയ്ക്ക് ടൂറിസം എത്രത്തോളം പ്രധാനമാണെന്നും, ടൂറിസത്തെ ആശ്രയിച്ച് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന നിരവധി തൊഴിലാളികളെക്കുറിച്ച് അറിയാമെന്നും ലിസ നെയ്ലര്‍ കൂട്ടിച്ചേര്‍ത്തു.

മാനിറ്റോബ ഹോട്ടല്‍ അസോസിയേഷന്റെ കണക്കനുസരിച്ച് പ്രവിശ്യയില്‍ ഏകദേശം 15,000 ഹോട്ടല്‍ മുറികളുണ്ട്.കാട്ടുതീയെ തുടര്‍ന്ന് ഒഴിപ്പിച്ചവര്‍ക്കായി പ്രവിശ്യ നാല് കോണ്‍ഗ്രഗേറ്റ് ഷെല്‍ട്ടറുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ വിനിപെഗ്, ബ്രാന്‍ഡന്‍, തോംസണ്‍ എന്നിവിടങ്ങളില്‍ സ്വീകരണ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം പ്രവിശ്യയില്‍ 28 കാട്ടുതീകള്‍ സജീവമാണെന്നും അതില്‍ 10 എണ്ണം നിയന്ത്രണാതീതമാണെന്നും അധികൃതര്‍ അറിയിച്ചു.

You might also like

സ്ത്രീധനത്തിന്റെ വേരറുക്കേണ്ടവരായിരുന്നു ജെൻ സി (Gen Z); എന്നിട്ടും എന്തുകൊണ്ടാണ് ഇന്നത്തെ വിവാഹങ്ങൾ ഹൃദയബന്ധങ്ങൾക്കപ്പുറം വെറുമൊരു ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകമായി മാറുന്നത്?

ജല മാഫിയയുടെ ചൂഷണം തടയാൻ പി.എം.സി.യുടെ ‘ടാങ്കർ മാനേജ്‌മെന്റ് പോർട്ടൽ’; പദ്ധതി വിജയകരം

കാലിഫോര്‍ണിയയില്‍ രാസ സ്‌ഫോടന ഭീഷണി; 40,000 പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം

രാജ്യത്തെ ഒന്നിച്ച് നിർത്തും:പിയേർ പൊളിയേവ്

മഹാരാഷ്ട്രയിൽ കടുത്ത ഉഷ്ണതരംഗം: 226 പേർക്ക് സൂര്യാഘാതം, താപനില ഉയരുന്നതിനിടയിൽ കുട്ടികൾ കുഴഞ്ഞുവീഴുന്നു

ഉമർ ഖാലിദിന് ഡൽഹി ഹൈക്കോടതി 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു

Top Picks for You
Top Picks for You