newsroom@amcainnews.com

കോംഗോയിൽ ആദ്യ എബോള രോഗമുക്തി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ജനീവ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആദ്യ എബോള രോഗമുക്തി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നയാൾ മെയ് 27 ന് സുഖം പ്രാപിച്ചുവെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. രണ്ട് തവണ വൈറസ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനു ശേഷം രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്നും ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഓഫീസർ അനൈസ് ലെഗാൻഡ് പറഞ്ഞു. നിലവിലെ എബോള രോഗ വ്യാപനത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച ആദ്യത്തെ രോഗമുക്തിയാണിതെന്നും ലെഗാൻഡ് പറഞ്ഞു. അതേസമയം ലബോറട്ടറി സ്ഥിരീകരിക്കാത്ത സംശയിക്കപ്പെടുന്ന കേസുകളിൽ കൂടുതൽ രോഗമുക്തി നേടിയിട്ടുണ്ടാകാമെന്നും അവർ കൂട്ടിച്ചേർത്തു.

ലോകാരോഗ്യ സംഘടനയുടെ ഡാറ്റ പ്രകാരം, മെയ് 15 ന് രോഗം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇതുവരെ 17 സ്ഥിരീകരിച്ച മരണങ്ങളും 223 സംശയാസ്പദ മരണങ്ങളും ഉണ്ടായിട്ടുണ്ട്. ആരോഗ്യ അധികൃതർ 125 സ്ഥിരീകരിച്ച എബോള കേസുകളും 900 ലധികം സംശയാസ്പദമായ അണുബാധകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ പകർച്ചവ്യാധിക്ക് കാരണം എബോളയുടെ ബുണ്ടിബുഗ്യോ സ്ട്രെയിനാണ്, ഇതിന് വാക്സിനോ പ്രത്യേക ചികിത്സയോ നിലവിൽ ലഭ്യമല്ല.

You might also like

ക്യാമറൂൺ ക്രോയുടെ ‘ദി അൺകൂൾ’ (The Uncool) എന്ന ഓർമ്മക്കുറിപ്പ് നിങ്ങളെ അങ്ങേയറ്റം വികാരാധീനരാക്കും!

ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുമ്പോൾ പേശികളുടെ ആരോഗ്യം സംരക്ഷിക്കാൻ ഏതെല്ലാം സ്ട്രെങ്ത് ട്രെയിനിംഗ് (Strength training) രീതികളാണ് സഹായിക്കുക?

എബോള ഭീതി; കോംഗോ അതിര്‍ത്തി അടിച്ച് ഉഗാണ്ട

ഡാൻബറിയിലെ പഴക്കമേറിയ കെന്നഡി അവന്യൂ ഭൂഗർഭപ്പാലം ഒടുവിൽ പുനർനിർമ്മിക്കുന്നു.

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) വനിതാ ഫോറം 2026-27 രൂപീകരിച്ചു; ഡോ. സീമാ നായർ ചെയർപേഴ്സൺ

കാലാവസ്ഥാ പ്രതിസന്ധി: ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാൻ വിദഗ്ദ്ധർ

Top Picks for You
Top Picks for You