newsroom@amcainnews.com

യുഎസ് തീരുവ: മാർക്ക് കാർണിയ്ക്ക് പിന്തുണയുമായി പ്രീമിയർമാർ

യുഎസ് വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെ കനത്ത തീരുവ നിലവിൽ വന്ന സാഹചര്യത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രീമിയർമാർ. രാജ്യത്തിന്‍റെ പരമാധികാരത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ കാർണിയുടെ തീരുമാനം അനിവാര്യമായിരുന്നതായി പ്രീമിയർമാർ അറിയിച്ചു. യു.എസ്. മുന്നോട്ടുവെച്ച വ്യാപാര നിബന്ധനകൾ അംഗീകരിക്കാനാകില്ലെന്ന കാർണിയുടെ തീരുമാനത്തെ സസ്കാച്വാൻ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളിലെ പ്രീമിയർമാർ പിന്തുണച്ചു. കാനഡയ്ക്ക് മേലുള്ള “സാമ്പത്തിക ആക്രമണമാണ്” യുഎസ് നടപ്പിലാക്കുന്നതെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി പ്രതികരിച്ചു. അതേസമയം, ഇരുരാജ്യങ്ങളും വീണ്ടും ചർച്ച പുനരാരംഭിക്കണമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് നിർദ്ദേശിച്ചു.

കാനഡയിൽ നിന്നുള്ള 28 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50% തീരുവ ശനിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. മൂന്ന് ദിവസത്തെ ചർച്ചകൾ പരാജയപ്പെട്ടതോടെ കാനഡ പ്രതികാര തീരുവകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ ലേബർ ഡേയ്ക്ക് ശേഷമേ നിലവിൽ വരൂ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ തർക്കം നിലവിൽ വിപണിയെയും ഇറക്കുമതി മേഖലയെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

You might also like
Social Media Addiction and Child Safety: Crucial Legal Battle Against Meta

സോഷ്യൽ മീഡിയ അടിമത്തവും കുട്ടികളുടെ സുരക്ഷയും: മെറ്റയ്‌ക്കെതിരെ നിർണ്ണായക നിയമപോരാട്ടം

George K. John Wins Y's Men International Award

ജോർജ് കെ. ജോണിന് വൈസ് മെൻ ഇന്റർനാഷണലിന്റെ അവാർഡ്

FBI foils terror plot targeting New York State Capitol Building

ന്യൂയോർക്ക് ക്യാപിറ്റൽ മന്ദിരത്തിലെ ഭീകരാക്രമണ പദ്ധതി എഫ്.ബി.ഐ തകർത്തു

ഫെഡറൽ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടെടുപ്പ് ഇന്ന് മുതൽ

എഡ്മിന്‍റനിലെ നാനാക്സർ സിഖ് ഗുരുദ്വാരയിൽ കത്തിക്കുത്ത്; ഒരു പ്രതി അറസ്റ്റിൽ

ഖലിസ്ഥാൻ നേതാവ് ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണി: മുന്നറിയിപ്പ് നൽകി RCMP

Top Picks for You
Top Picks for You