newsroom@amcainnews.com

അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വീകരിക്കുന്ന നടപടികളിൽ ഇന്ത്യൻ വിദ്യാർഥികൾ വിഷമിക്കേണ്ടതില്ല; ട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല

അരിസോണ: അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല. അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വീകരിക്കുന്ന നടപടികളിൽ ഇന്ത്യൻ വിദ്യാർഥികൾ വിഷമിക്കേണ്ടതില്ലെന്ന് അരിസോണ സർവകലാശാ (എ എസ് യു) പ്രസിഡന്റ് മൈക്കൽ എംക്രോ വ്യക്തമാക്കി. എ എസ് യു, ജി എസ് വി ആന്റ് എമെറിറ്റസ് ഉച്ചകോടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ട്രംപിന്റെ നയങ്ങൾ കാമ്പസുകളെ ബാധിക്കില്ലെന്നും കൃത്യമായ വിദ്യാർഥി വിസകളുമായി യു എസിൽ കഴിയുന്ന വിദ്യാർഥികൾക്കെതിരെയല്ല ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.യു.എസിലെ ഏറ്റവും വലിയ പൊതു സർവകലാശാലകളിൽ ഒന്നാണ്അരിസോണ . നേരിട്ട് 80,000 വിദ്യാർഥികളും ഓൺലൈനിൽ 65,000 പേരുമാണ് ഇവിട പഠിക്കുന്നത്. ഏകദേശം 6,600 ഇന്ത്യൻ വിദ്യാർഥികൾ ചേർന്നിട്ടുള്ളതിനാൽ എ എസ് യുവിന്റെ അന്താരാഷ്ട്ര വിദ്യാർഥി സമൂഹത്തിന്റെ മുൻനിര രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യക്കാർ വളരെ കഴിവുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രംഗത്തും കഴിവുള്ള ഇന്ത്യക്കാർ പുതിയ പരിതസ്ഥിതികളുമായി സുഗമമായി പൊരുത്തപ്പെടുന്നുവെന്നും എ എസ് യുവിൽ ചില ഇന്ത്യൻ വിദ്യാർഥികൾ നേതാക്കളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിദ്യാർഥി സംഘടനയുടെ രണ്ട് പ്രസിഡന്റുമാർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യൻ വിദ്യാർഥികൾ സാധാരണയായി ‘പുറന്തള്ളപ്പെട്ടതായി’ തോന്നുന്നില്ലെന്ന് താൻ നിരീക്ഷിച്ചിട്ടുണ്ടെന്നും അവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ക്യാമ്പസ് നേതാക്കളാകുകയും ക്യാമ്പസ് ജോലികളും ഇന്റേൺഷിപ്പുകളും നേടുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

You might also like

മോൺട്രിയലിൽ സിഎൻ റെയിൽ ട്രെയിൻ പാളം തെറ്റി

ഫിഫ ലോകകപ്പ്: ഗ്രൂപ്പ് ഘട്ടം പൂർത്തിയായി; ഇനി പോയിന്റ് പട്ടികയില്ല, ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ പുരോഗമിക്കുന്നു

യു.എസ് – ഇറാൻ കരാറിന് മുൻപ് കാനഡയിൽ പണപ്പെരുപ്പ നിരക്ക് ഉയരുമെന്ന ആശങ്ക ശക്തമായിരുന്നതായി കേന്ദ്ര ബാങ്ക് സർവേ

പാതാൾഗംഗ നദിയിൽ ഒഴുകിനടന്ന് ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ; ജീവൻ പണയം വച്ചും സ്വന്തമാക്കാൻ നാട്ടുകാർ

കാപ്പ കേസ് പ്രതിയായ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് താൽക്കാലിക ജാമ്യം; സത്യപ്രതിജ്ഞാ ചടങ്ങിലെ പങ്കാളിത്തം ഹൈക്കോടതി തീരുമാനിക്കും

വാൻസിന്റെ അവകാശവാദങ്ങൾക്ക് മറുപടിയുമായി നെതന്യാഹു: ഇസ്രയേലിനൊപ്പം ഇന്ത്യയുമുണ്ടെന്ന് പ്രതികരണം

Top Picks for You
Top Picks for You