newsroom@amcainnews.com

ട്രംപ് – മസ്ക് പോര് മുറുകുന്നു! ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിൻറെ നിലപാടുകൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്

വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിൻറെ നിലപാടുകൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇത് ഇരുവരും തമ്മിലുള്ള അകൽച്ച വർധിക്കുന്നതിൻറെ ഏറ്റവും പുതിയ ഉദാഹരണമാണ്. ലോകത്തിലെ ഏറ്റവും ധനികനായ മസ്ക്, 222 ദശലക്ഷം ഫോളോവേഴ്‌സുള്ള എക്സ് പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞ ദിവസങ്ങളിൽ എപ്സ്റ്റീനെക്കുറിച്ച് തുടർച്ചയായി പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

എപ്സ്റ്റീൻ സംഭവം ഒരു വ്യാജവാർത്ത ആണെന്ന് ട്രംപ് വിശേഷിപ്പിച്ചതിന് പിന്നാലെ, ജൂലൈ 17-ന് മസ്ക് ഇങ്ങനെ കുറിച്ചു: ‘ഇതൊരു വ്യാജവാർത്തയാണെന്ന് മനസിലാക്കുന്നതിന് മുമ്പ് എപ്സ്റ്റീൻ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല’. ലൈംഗികക്കടത്ത് കേസുകളിൽ വിചാരണ കാത്തിരിക്കെ 2019ൽ ജയിലിൽ മരിച്ച സമ്പന്നനായ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന നിയമനിർമ്മാണത്തെ പിന്തുണച്ച് യുഎസ് പ്രതിനിധി തോമസ് മാസ്സി (റിപ്പബ്ലിക്കൻ, കെൻറക്കി) പങ്കുവെച്ച പോസ്റ്റും മസ്ക് ഷെയർ ചെയ്തു.

ട്രംപ് ഭരണകൂടത്തിലെ ചില ഉന്നത ഉദ്യോഗസ്ഥർ വൻ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷ നൽകിയിരുന്നെങ്കിലും, എപ്സ്റ്റീൻ കേസ് അവസാനിപ്പിക്കാനുള്ള ശ്രമം ‘മാഗ’ (MAGA – Make America Great Again) അനുയായികൾക്കിടയിൽ രോഷം ഉയർത്തിയിട്ടുണ്ട്. സർക്കാർ എപ്സ്റ്റീൻ ലിസ്റ്റ് പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയാണോ എന്ന് ഇവർ ഊഹാപോഹങ്ങൾ പരത്തുന്നുണ്ട്.

You might also like

മറൈഷ് ഭൂമി ഇടപാട്: രേഖകൾ നൽകാൻ വിസമ്മതിച്ച് ആൽബർട്ട സർക്കാർ; പ്രൈവസി വാച്ച്ഡോഗിന്റെ അന്വേഷണം

കാനഡയിൽ ടാക്സ് ഫയൽ ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു: വീഴ്ച വരുത്തിയാൽ കനത്ത പിഴ

വെൻഡിംഗ് മെഷീനിൽ വെച്ചിരുന്ന സ്ട്രോകൾ നക്കി വൃത്തികേടാക്കി; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സിംഗപ്പൂരിൽ ഫ്രഞ്ച് കൗമാരക്കാരനെതിരെ നിയമനടപടി

യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി ഉച്ചകോടി; കനേഡിയൻ പ്രധാനമന്ത്രി അർമേനിയയിലെത്തി

അൽബർട്ട പൈപ്പ്‌ലൈൻ പദ്ധതിക്ക് പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി; കാനഡയുടെ ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു

ടൊറന്റോയെ നടുക്കിയ ക്രൂരമായ കൂട്ടബലാത്സംഗം; ബോധരഹിതയായ യുവതിയെ പീഡിപ്പിച്ച രണ്ട് പ്രതികൾക്കും കഠിനശിക്ഷ വിധിച്ച് കോടതി

Top Picks for You
Top Picks for You