പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി (Approval rating) അദ്ദേഹത്തിന്റെ രണ്ട് ഭരണകാലയളവിലെയും ഏറ്റവും താഴ്ന്ന നിലയിലെത്തി. അമേരിക്കയിലെ പത്തിൽ ആറു പേരിൽ കൂടുതൽ ആളുകളും പ്രസിഡന്റിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരിയിൽ ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിന് ശേഷം, ജീവിതച്ചെലവ് വർദ്ധിച്ചതിലും മറ്റ് സാമ്പത്തിക കാര്യങ്ങളിലും ട്രംപിന്റെ ജനപ്രീതി ഏറ്റവും മോശം അവസ്ഥയിലാണ്. ഈ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയൊരു എണ്ണ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ഇന്ധനവില കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർത്തുകയും ചെയ്തു.
നിലവിൽ മൂന്നിൽ രണ്ട് അമേരിക്കക്കാരും തങ്ങളുടെ രാജ്യം തെറ്റായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് വിശ്വസിക്കുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ യു.എസ് സുരക്ഷിതമായി ‘വഴി കാട്ടി’ പുറത്തെത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ തങ്ങളുടെ പ്രതിനിധികൾ ഇറാനുമായി “വളരെ നല്ല” ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.






