newsroom@amcainnews.com

ഹമാസ് കീഴടങ്ങിയില്ലെങ്കിൽ ഗാസയില്‍ സര്‍വനാശം: ഇസ്രയേല്‍

ഹമാസ് കീഴടങ്ങുന്നില്ലെങ്കില്‍ ഗാസയെ പൂര്‍ണമായി നശിപ്പിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ജനവാസ മേഖലകളിലെ ഇടുങ്ങിയ തെരുവുകളില്‍ പഴയവാഹനങ്ങളില്‍ ബോംബ് വച്ചു വീടുകള്‍ തകര്‍ക്കുന്ന രീതി സൈന്യം തുടര്‍ന്നു. ഇന്നലത്തെ ആക്രമണങ്ങളില്‍ 40 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.

ബന്ദികളെ മോചിപ്പിക്കുകയും ആയുധംവച്ചു കീഴടങ്ങുകയും ചെയ്യണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം ഹമാസ് അംഗീകരിക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു.യുഎസ് പ്രസിഡന്റ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇസ്രയേല്‍ അംഗീകരിച്ചതായും വിദേശകാര്യമന്ത്രി ഗിഡിയാന്‍ സാര്‍ പറഞ്ഞു. ഗാസയ്ക്കു ഗുണകരമാകുന്ന പദ്ധതി തയാറാക്കിവരികയാണെന്നു ട്രംപ് പറഞ്ഞു. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നാണ് ഹമാസിന്റെ നിലപാട്.

You might also like

ടോറികൾക്ക് തിരിച്ചടി: അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി കൺസർവേറ്റീവ് എംപി

ഗ്രീൻ പാർട്ടി നേതൃത്വ മത്സരം: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബറിൽ

കാർണിക്കെതിരെ വധഭീഷണി: മോൺട്രിയൽ സ്വദേശി അറസ്റ്റിൽ

School shooting near Bangkok: At least 10 students injured

ബാങ്കോക്കിന് സമീപം സ്‌കൂളിൽ വെടിവെപ്പ്: കുറഞ്ഞത് 10 വിദ്യാർത്ഥികൾക്ക് പരുക്ക്

Bofors corruption case: Legal proceedings come to an end

ബോഫോഴ്‌സ് അഴിമതിക്കേസ്: നിയമനടപടികൾ അവസാനിച്ചു

ബ്രിട്ടീഷ് കൊളംബിയ തീരത്ത് ഭൂചലനം: 4.3 തീവ്രത

Top Picks for You
Top Picks for You