newsroom@amcainnews.com

സിറിയയിൽ സംഘർഷം രൂക്ഷം; ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു

ഡമാസ്കസ്: സിറിയൻ പ്രസിഡന്റായിരുന്ന ബഷാർ അൽ അസദിനെ അനുകൂലിക്കുന്നവരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ന്യൂനപക്ഷമായ അലവി വിഭാഗത്തിൽപെട്ടവരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 745 പേർ സാധാരണക്കാരാണ്. ഇവരിൽ ഭൂരിഭാഗവും തൊട്ടടുത്തുനിന്നുള്ള വെടിയേറ്റാണ് മരിച്ചത്. ഇവരെ കൂടാതെ 125 സുരക്ഷാസേനാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അസദിനെ അനുകൂലിക്കുന്ന സായുധസംഘടനകളിലെ 148 പേർക്കും സംഘർഷത്തിൽ ജീവൻ നഷ്ടമായി.

അസദ് ഭരണകൂടവുമായി ബന്ധം പുലർത്തിയിരുന്നവർക്കെതിരെ സുരക്ഷാസേന നീക്കം ശക്തമാക്കിയിരുന്നു. ലതാകിയയിലെ ജബ്‌ലെ നഗരത്തിൽ തുടങ്ങിയ സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സൈനികനീക്കത്തെ പിന്തുണച്ച ഇടക്കാല പ്രസിഡന്റ് അഹമ്മദ് അശ്ശറാ നടപടികൾ കൈവിട്ടുപോകാൻ ആരെയും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. തീരദേശത്തുനിന്ന് അലവികളും ക്രൈസ്തവരും പലായനം ചെയ്യുന്നതായി പ്രദേശവാസികൾ മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ അസദിനെ പുറത്താക്കിയതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണിത്.

You might also like

യു.എസ്-ഇറാൻ യുദ്ധം ‘അവസാനിച്ചു’ എന്ന് ട്രംപ്; എന്നാൽ സമാധാന കരാറിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ടെഹ്‌റാൻ

എഡിഎച്ച്ഡിയും പ്രത്യുത്പാദന ആരോഗ്യവും: പെരുമാറ്റ വൈകല്യങ്ങൾക്കപ്പുറമുള്ള യാഥാർത്ഥ്യങ്ങൾ

ഒഹായോ ഫെസ്റ്റിവലിന് സമീപം വെടിവെപ്പ്: രണ്ട് പേരുടെ നില ഗുരുതരം, 12 പേർക്ക് പരിക്ക്

റിപ്പോർട്ടുകൾ തയ്യാറാക്കാൻ AI: പൈലറ്റ് പ്രൊജക്റ്റുമായി ആർസിഎംപി

ആശങ്കയായി കാൽഗറിയിൽ വെടിവെപ്പുകൾ: അന്വേഷണം ഊർജ്ജിതം

ലഹരിക്കേസ് അന്വേഷണം: സാക്ഷിയായ ഹോട്ടൽ മാനേജരെ പ്രതിയായി ചിത്രീകരിച്ചതായി പരാതി

Top Picks for You
Top Picks for You