newsroom@amcainnews.com

സംസ്ഥാനത്തെ റാഗിങ് കേസുകൾ: യുജിസിയെ കക്ഷി ചേർക്കും; സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

കൊച്ചി: സംസ്ഥാനത്തെ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേർക്കാനുള്ള സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകൾ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിൻറെ ആദ്യ സിറ്റിങിലാണ് നിർണായക തീരുമാനം. റാഗിങ് നിരോധന നിയമം പ്രകാരം സംസ്ഥാനത്തെ കോളേജുകളിൽ പ്രത്യേക നിയമങ്ങൾ രൂപീകരിക്കണമെന്നും സർക്കാരിനും പ്രവർത്തന ഗ്രൂപ്പ് രൂപീകരിക്കാമെന്നും പ്രത്യേക ബെഞ്ച് നിർദേശിച്ചു.

ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് മറുപടി സത്യവാങ്മൂലം നൽാനും കോടതി നിർദേശിച്ചു.ജില്ല- സംസ്ഥാന തല റാഗിങ് നിരോധന കമ്മിറ്റികളുട പ്രവർത്തനങ്ങൾ രേഖാമൂലം ഉറപ്പ് വരുത്തണം.ജില്ല- സംസ്ഥാന കമ്മിറ്റികൾ ഇതുവരെ രൂപീകരിച്ചിട്ടില്ലെങ്കിൽ എത്രസമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിക്കണമെന്നും നിലവിലുള്ള റാഗിങ് നിരോധന നിയമങ്ങൾ പരിശോധിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജില്ല-സംസ്ഥാന തല കമ്മിറ്റികളാണ് റാഗിങ് നിരോധന നിയമപ്രകാരം ചട്ടങ്ങൾ രൂപീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. യുജിസിയെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദേശം നൽകി. കോടതിയിൽ ഹാജരാകാൻ കക്ഷികൾക്ക് നോട്ടീസ് നൽകി. ഇന്നലെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റാഗിങ് കേസുകൾക്കായി പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ നിർദേശിച്ചത്.

സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. രമേശ് ചെന്നിത്തലയും സിദ്ധാർത്ഥൻറെ അമ്മയും കേസിൽ കക്ഷി ചേരാൻ നടപടികൾ തുടങ്ങി. റാഗിങ് നിയമങ്ങളിൽ മാറ്റം വരുത്തണോയെന്നതിൽ പരിശോധന വേണമെന്നും കോടതി വ്യക്തമാക്കി.

You might also like

ഓസ്‌ട്രേലിയയിലെ ‘ന്യൂ ഹോപ്പ്’ കൽക്കരി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി മറ്റൊരു കമ്പനിയെ ഏറ്റെടുക്കാൻ ശ്രമിച്ചേക്കാം

‘ഇറാനുമായുള്ള സമാധാനകരാര്‍ അന്തിമഘട്ടത്തില്‍’: ട്രംപ്

ടെക്സസിൽ വെടിവെപ്പ്: നിരവധിപേർക്ക് പരുക്ക്, അക്രമി കസ്റ്റഡിയിൽ

ഗവർണർ ഹോക്കൂലിനെ വെല്ലുവിളിച്ച് മസപെക്വ വിദ്യാർത്ഥികൾ; ‘എപ്പോഴും ഒരു ചീഫ്’ എന്ന കൂറ്റൻ ചുവർചിത്രം വരച്ചു

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾക്ക് താത്കാലിക ഇടവേള: അടുത്ത ഡ്രോ തീയതി ഇതാ

ഭോജ്ശാല വിധിക്ക് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച: ഹിന്ദു സംഘടനകൾ ‘മഹാ ആരതി’ നടത്തി, മുസ്ലീങ്ങൾ വീടുകളിൽ പ്രാർത്ഥിച്ചു

Top Picks for You
Top Picks for You