newsroom@amcainnews.com

ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ തിരഞ്ഞെടുപ്പ്: ടോറികള്‍ക്ക് അട്ടിമറി വിജയം

ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് (പിസി) വിജയം. വാശിയേറിയ മത്സരത്തിനൊടുവില്‍ ജോണ്‍ ഹോഗന്റെ നേതൃത്വത്തിലുള്ള ലിബറലുകളെ പിന്നിലാക്കിയാണ് ടോറികൾ വിജയം സ്വന്തമാക്കിയത്. ഇതോടെ പത്ത് വര്‍ഷം നീണ്ട ലിബറല്‍ ഭരണത്തിന് അന്ത്യമായി. ടോണി വേക്ക്ഹാം നയിക്കുന്ന പിസി പാര്‍ട്ടി, 40 അംഗ നിയമസഭയില്‍ 21 സീറ്റുകള്‍ നേടി നേരിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ലിബറല്‍ പാര്‍ട്ടി 15 സീറ്റുകളും ന്യൂ ഡെമോക്രാറ്റുകള്‍ക്ക് (എന്‍ഡിപി) രണ്ട് സീറ്റുകളും സ്വതന്ത്രര്‍ക്ക് രണ്ട് സീറ്റുകളുമാണ് ലഭിച്ചത്. തുടര്‍ച്ചയായ നാലാം തവണയും അധികാരത്തിലെത്താന്‍ ശ്രമിച്ച ലിബറലുകള്‍ക്കേറ്റ വലിയ തിരിച്ചടിയാണ് ഈ തോല്‍വി.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍, 40 സീറ്റുകളുള്ള നിയമസഭയില്‍ ലിബറലുകള്‍ക്ക് 19, പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവുകള്‍ക്ക് 14, എന്‍ഡിപിക്ക് ഒന്ന്, രണ്ട് സ്വതന്ത്രര്‍, നാല് ഒഴിഞ്ഞ സീറ്റുകള്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില.

You might also like

ഏഷ്യൻ ഗെയിംസ് യോഗ്യതാ ട്രയൽസിൽ പങ്കെടുക്കാൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡൽഹി ഹൈക്കോടതിയുടെ അനുമതി

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം അറുപതിലധികം ലിസ്റ്റുകളിലെ ഉദ്യോഗാർത്ഥികൾക്ക് തുണയാകും

എണ്ണവ്യാപാര ചർച്ചകൾ: വെനസ്വേലൻ പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടുത്ത ആഴ്ച ഇന്ത്യയിൽ

ഒരാഴ്ചയ്ക്കിടെ വർധിച്ചത് 4 രൂപയിലേറെ: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; ഇനിയും ഉയരാൻ സാധ്യത

വൻ മാറ്റം; സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ കേരള സർക്കാർ സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കുന്നു

റഷ്യ-യുക്രെയ്‌ൻ യുദ്ധം: 49 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Top Picks for You
Top Picks for You