newsroom@amcainnews.com

യുഎസ് താരിഫ് പ്രതിസന്ധിയിൽ കനേഡിയൻ പൗരന്മാരിൽ ആശങ്ക വർധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്

ഓട്ടവ: യുഎസ് താരിഫ് പ്രതിസന്ധിയിൽ കനേഡിയൻ പൗരന്മാരിൽ ആശങ്ക വർധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധത്തെക്കുറിച്ച് പൗരന്മാർക്കിടയിലെ ആശങ്കകളിൽ വർധന ഉണ്ടായതായി ലെഗർ സർവേ വെളിപ്പെടുത്തുന്നു. മാർച്ച് 14 മുതൽ മാർച്ച് 16 വരെ ആയിരത്തി അഞ്ഞൂറിലധികം കാനഡക്കാരിൽ നടത്തിയ സർവേയിൽ 41 % പേരും ഇന്ന് കാനഡ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളായി യുഎസ് താരിഫ് , പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കൻ സാമ്പത്തിക ആക്രമണം എന്നിവയെ കാണുന്നു.

സർവേയിൽ പങ്കെടുത്ത കെബെക്കിലെ 51% ആളുകളും താരിഫ് പ്രതിസന്ധിയിൽ ആശങ്കാകുലരാണ്. ഒന്റാരിയോ നിവാസികളിൽ 42% പേരും, ബ്രിട്ടിഷ് കൊളംബിയയിൽ ഇത് 39 ശതമാനവും, അറ്റ്ലാന്റിക് കാനഡക്കാരിൽ 35% പേരും, മാനിറ്റോബയിലെയും സസ്കാച്വാനിലെയും 32% പേരും, ആൽബർട്ട നിവാസികളിൽ 26 % ആൾക്കാരും രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം താരിഫുകളാണെന്ന് അഭിപ്രായപ്പെട്ടു.

യുഎസ് താരിഫ് പ്രതിസന്ധിയിൽ പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ആശങ്കാകുലരാണെന്ന് സർവേ സൂചിപ്പിക്കുന്നു. സർവേയിൽ പങ്കെടുത്ത 41% പുരുഷന്മാരും 40% സ്ത്രീകളും യുഎസുമായുള്ള ബന്ധമാണ് ഏറ്റവും വലിയ പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്.

You might also like

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

സൈജു കുറുപ്പിന്റെ ഹൊറർ ത്രില്ലർ ‘ഗു’ മനോരമമാക്സിൽ; കാത്തിരുന്ന ഒടിടി റിലീസ് എത്തി

അവയവക്കടത്ത് കേസ്: വ്യാജരേഖകളും കോടികളുടെ കള്ളപ്പണ ഇടപാടുകളും പുറത്ത്; ആശുപത്രികളിൽ ഇ.ഡി പരിശോധന

മോൺട്രിയലിൽ കനത്ത വെള്ളപ്പൊക്കം; ആയിരങ്ങൾക്ക് വൈദ്യുതിയില്ല, റോഡുകൾ അടച്ചു

ന്യൂജേഴ്‌സിയിൽ സ്കൂട്ടറിലെത്തിയവർ നടത്തിയ ആസിഡ് ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; പ്രായപൂർത്തിയാകാത്ത ഒരാൾ പിടിയിൽ

ജി7 (G7) ഉച്ചകോടിക്ക് മുന്നോടിയായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തന്റെ പൂർവ്വികരുടെ ഐറിഷ് ഗ്രാമം സന്ദർശിച്ചു

Top Picks for You
Top Picks for You