newsroom@amcainnews.com

ഒത്തുകളി വിവാദം: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് മരവിപ്പിച്ചു   ഐസിസി

ഭരണപരമായ അപാകതകളും സുതാര്യതക്കുറവും കനത്ത അഴിമതി ആരോപണങ്ങളും മുൻനിർത്തി ക്രിക്കറ്റ് കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC). ബോർഡിന് നൽകിവരാറുള്ള സാമ്പത്തിക സഹായം അടുത്ത ആറ് മാസത്തേക്ക് ഐസിസി പൂർണ്ണമായി തടഞ്ഞുവെച്ചു. അസോസിയേറ്റ് അംഗമെന്ന നിലയിൽ തങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗത്തിനും ഐസിസി ഗ്രാന്റുകളെ ആശ്രയിക്കുന്ന ക്രിക്കറ്റ് കാനഡയ്ക്ക് ഈ തീരുമാനം വലിയൊരു തിരിച്ചടിയാണ്.

ദേശീയ ടീമുകളുടെ നിലവിലെ മത്സരങ്ങളെയോ പരിശീലനങ്ങളെയോ ഈ നടപടി പെട്ടെന്ന് ബാധിക്കില്ലെന്നാണ് സൂചനയെങ്കിലും ബോർഡിന്റെ ഭാവി പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിച്ചേക്കാം. 2024-ലെ കണക്കുകൾ പ്രകാരം ക്രിക്കറ്റ് കാനഡയുടെ ആകെ വരുമാനത്തിന്റെ (5.7 ദശലക്ഷം കനേഡിയൻ ഡോളർ) 63 ശതമാനവും (3.6 ദശലക്ഷം കനേഡിയൻ ഡോളർ) ഐസിസി നൽകിയ സഹായധനമായിരുന്നു.

കഴിഞ്ഞ ട്വന്റി-20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ കാനഡ കളിച്ച മത്സരം നിലവിൽ ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ (ACU) കനത്ത നിരീക്ഷണത്തിലാണ്. ദേശീയ ടീമിന്റെ തിരഞ്ഞെടുപ്പിൽ ബോർഡിലെ ഉന്നതർ ഇടപെട്ടതായും മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചതായും വ്യക്തമാക്കുന്ന മുൻ കനേഡിയൻ കോച്ചിന്റെ ഫോൺ റെക്കോർഡിങ്ങുകളും ഐസിസി അന്വേഷിക്കുന്നുണ്ട്. മുൻ സിഇഒ സൽമാൻ ഖാൻ തന്റെ പേരിലുള്ള ക്രിമിനൽ കേസുകൾ മറച്ചുവെച്ചാണ് പദവിയിലെത്തിയത്. മോഷണം, വഞ്ചന എന്നിവയ്ക്ക് കാൽഗറി പോലീസ് ഇയാൾക്കെതിരെ കേസെടുത്തതോടെ  പുറത്താക്കുകയായിരുന്നു.

You might also like

കടുത്ത ചൂട് ടൊറന്റോയിൽ അതീവ ജാഗ്രതാ നിർദ്ദേശം

കാനഡയിൽ ഹോണ്ടയുടെ ഇവി പദ്ധതികൾക്ക് ബ്രേക്ക്; നിർമ്മാണ യൂണിറ്റുകൾ തുടരും, ജോലികൾ സുരക്ഷിതം

കാർബൺ നികുതി വർദ്ധിപ്പിക്കാൻ ആൽബർട്ടയിൽ ധാരണ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

‘ലേറ്റ് ഷോ’യിൽ വരാത്ത ഹിലരി ക്ലിന്റന്റെ ഗ്രാഫിക് ചിത്രം പുറത്തുവിട്ട് സ്റ്റീഫൻ കോൾബെർട്ട്; അവസാന ആഴ്ചയിലെ എപ്പിസോഡുകൾ തുടങ്ങി

എണ്ണൂറിലധികം ഇറ്റാലിയൻ കമ്പനികൾ ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്നു: ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി

കാനഡയ്ക്ക് തിരിച്ചടിയായി ഇന്ധനവില വർധന; പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക്

Top Picks for You
Top Picks for You