newsroom@amcainnews.com

കുവൈറ്റിൽ  ഇറാൻ ആക്രമണം:  മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാർക്ക് പരുക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഒരു മധ്യപ്രദേശ് സ്വദേശി മരിച്ചതായി റിപ്പോർട്ടുണ്ട്.

സംഭവത്തെ തുടർന്ന് കുവൈറ്റ് ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതായി റിപ്പോർട്ടുകൾ. ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈറ്റ് സർക്കാർ ആവശ്യപ്പെട്ടു. ഇതിനിടെ, ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജി സി സി കൂട്ടായ്മയും രംഗത്തെത്തി. കുവൈറ്റിൽ അമേരിക്കൻ ഡ്രോൺ സംഭരണ കേന്ദ്രത്തെയാണ് ആക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. അലി അൽ സലീം എയർ ബേസിൽ വിമാനങ്ങളെയും ലക്ഷ്യമിട്ടുവെന്നും ഇറാൻ അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ സുരക്ഷാ ജാഗ്രത ശക്തമാക്കി. കുവൈറ്റ് വിമാനത്താവളം തുറന്നതോടെ കൊച്ചി ഉൾപ്പെടെയുള്ള റൂട്ടുകളിൽ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്.

You might also like

കാനഡ യുഎസ് സംസ്ഥാനമാകണമെന്ന് ആവർത്തിച്ച് ട്രംപ്: അതൃപ്തി പ്രകടമാക്കി കനേഡിയൻ നേതാക്കൾ

ലോകകപ്പിനൊരുങ്ങി കാനഡ; അൽഫോൺസോ ഡേവിസ് നായകൻ

യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം; 14 മരണം, നൂറിലധികം പേർക്ക് പരിക്ക്

എന്നെ രക്ഷിക്കണം”; മാനസിക വിഭ്രാന്തിയുള്ള മകളാൽ കൊല്ലപ്പെടുന്നതിന് മുൻപ് അയൽക്കാരനോട് സഹായം അഭ്യർത്ഥിച്ച് ന്യൂയോർക്കിലെ അമ്മ

ജാഗ്രത: എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കുമായി കാനഡ

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാനിലെ ഖിഷം ദ്വീപിന് നേരെ അമേരിക്കന്‍ ആക്രമണം, തിരിച്ചടിച്ച് ഇറാന്‍

Top Picks for You
Top Picks for You