newsroom@amcainnews.com

ഉഭയകക്ഷിവ്യാപാരം ശക്തമാക്കാന്‍ ഇന്ത്യ-റഷ്യ ധാരണ

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷാവസാനം പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനു മുന്‍പുള്ള ചര്‍ച്ചകള്‍ക്കായാണ് ജയ്‌ശങ്കർ റഷ്യയിലെത്തിയത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരുരാജ്യങ്ങളും സഹകരണം തുടരുമെന്നും ജയ്‌ശങ്കർ പറഞ്ഞു. റഷ്യയുടെ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മന്റുറോവുമായും ജയ്‌ശങ്കർ ചര്‍ച്ച നടത്തി.

ഇന്ത്യ-റഷ്യ ഉഭയകക്ഷിവ്യാപാരം തീരുവ, നിയന്ത്രണ തടസ്സങ്ങള്‍ മറികടന്ന് സന്തുലിതവും സുസ്ഥിരവുമായ രീതിയില്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ധാരണയായി. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകരാജ്യങ്ങളില്‍ ഏറ്റവും സുദൃഢമായ ഉഭയകക്ഷിബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളതെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ സെര്‍ഗെയ് ലാവ്‌റോവുമൊത്ത് നടത്തിയ സംയുക്ത മാധ്യമസമ്മേളനത്തില്‍ പറഞ്ഞു.

You might also like

മുല്ലപ്പെരിയാർ സമിതി പുനഃസംഘടന: കേരളത്തിന് അപ്രതീക്ഷിത തിരിച്ചടി

വേനൽക്കാലമെത്തി, നദികളിലിറങ്ങുന്നവർ ജാഗ്രത പാലിക്കണം: കാൽഗറി പൊലീസ്

കാലാവസ്ഥാ വ്യതിയാനം: ആൽബർട്ടയിൽ ഇൻഷുറൻസ് നിരക്കുകളിൽ വൻ വർധന

വിഖ്യാത അമേരിക്കൻ സിറ്റ്കോം സംവിധായകൻ ജെയിംസ് ബറോസ് അന്തരിച്ചു; ഹോളിവുഡിന് കനത്ത നഷ്ടം

എലിജിബിലിറ്റി എക്സ്‌പ്ലോറർ: പുതിയ ഓൺലൈൻ ടൂളുമായി ആൽബർട്ട സർക്കാർ

യുഎസ് സിയാറ്റിലിൽ കരടിയുടെ ആക്രമണത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് പരിക്ക്

Top Picks for You
Top Picks for You